നീര് കുടിച്ചാല്‍ വന്ധ്യത മാറുമെന്ന് വിശ്വാസം; ക്ഷേത്രത്തിലെ 9 നാരങ്ങ വിറ്റത് 2.36 ലക്ഷം രൂപക്ക്

വില്ലുപുരം രത്തിനവേൽ മുരുക ക്ഷേത്രത്തിലാണ് ചൊവ്വാഴ്ചയാണ് ലേലം നടന്നത്

Update: 2024-03-28 07:34 GMT

പ്രതീകാത്മക ചിത്രം

വില്ലുപുരം: തമിഴ്നാട്ടിലെ വില്ലുപുരം ക്ഷേത്രത്തിലെ 9 ചെറുനാരങ്ങകള്‍ ലേലത്തില്‍ വിറ്റത് 2.36 ലക്ഷം രൂപക്ക്. വില്ലുപുരം രത്തിനവേൽ മുരുക ക്ഷേത്രത്തിലാണ് ചൊവ്വാഴ്ചയാണ് ലേലം നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.

മുരുക ക്ഷേത്രത്തിലെ പവിത്രമായ വേലില്‍ കുത്തിയ ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞ് കുടിക്കുന്നത് വന്ധ്യത മാറ്റുകയും കുടുംബങ്ങൾക്ക് ഐശ്വര്യം നൽകുകയും ചെയ്യുമെന്നാണ് വിശ്വാസം. പ്രതിവര്‍ഷം കുട്ടികളില്ലാത്ത നിരവധി ദമ്പതികൾ രണ്ട് കുന്നുകളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ചെറിയ ക്ഷേത്രത്തിലെ പങ്കുനി ഉതിരം ഉത്സവ വേളയിൽ ദര്‍ശനത്തിനെത്തുന്നുണ്ട്. ക്ഷേത്ര ഭരണസമിതിയാണ് ലേലം നടത്തുന്നത്. "കുട്ടികളില്ലാത്ത ദമ്പതികൾ വന്ധ്യത മാറുമെന്ന വിശ്വാസത്തില്‍ നാരങ്ങ വാങ്ങുന്നു. വ്യാപാരികളും വ്യവസായികളും തങ്ങളുടെ വ്യാപാര സംരംഭങ്ങളിൽ അഭിവൃദ്ധിക്കായി നാരങ്ങ വാങ്ങുന്നു" ഒരു ഗ്രാമവാസി പറഞ്ഞു.

Advertising
Advertising

ഉത്സവത്തിൻ്റെ ഒമ്പത് ദിവസങ്ങളിൽ ക്ഷേത്രത്തിലെ പൂജാരിമാർ എല്ലാ ദിവസവും വേലിൽ നാരങ്ങ കുത്തുകയും അവസാന ദിവസം മാനേജ്‌മെൻ്റ് അവ ലേലം ചെയ്യുകയും ചെയ്യുന്നു.ആദ്യ ദിവസം തന്നെ വേലില്‍ കുത്തുന്ന നാരങ്ങക്ക് ഐശ്വര്യം കൂടുതലാണെന്നും ഏറ്റവും വലിയ ശക്തിയുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.കുളത്തൂർ ഗ്രാമത്തിൽ നിന്നുള്ള ദമ്പതികൾ 50,500 രൂപയ്ക്കാണ് ആ നാരങ്ങ വാങ്ങിയത്. ചെറുനാരങ്ങകൾ ലേലത്തില്‍ വാങ്ങുന്നവര്‍ പുണ്യസ്നാനം നടത്തിയ ശേഷം ക്ഷേത്ര പൂജാരിമാരുടെ മുന്നിൽ മുട്ടുകുത്തി നിന്ന് സ്വീകരിക്കുന്നു. ക്ഷേത്രത്തിലെ വര്‍ഷങ്ങളായുള്ള ആചാരമാണിത്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News