പഞ്ചായത്ത് തെരഞ്ഞെടുപ്പ്; സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ ചിക്കനും പഴവര്‍ഗങ്ങളും ഉള്‍പ്പെടുത്താനൊരുങ്ങി ബംഗാള്‍ സര്‍ക്കാര്‍

അരി, ഉരുളക്കിഴങ്ങ്, സോയാബീൻ, മുട്ട തുടങ്ങിയ നിലവിലുള്ള ഉച്ചഭക്ഷണ മെനുവിന് പുറമേ, പിഎം പോഷന്‍റെ കീഴിൽ അധിക പോഷകാഹാരത്തിനായി ചിക്കൻ, സീസണൽ പഴങ്ങൾ എന്നിവ ആഴ്ചയിലൊരിക്കൽ നൽകുമെന്ന് അറിയിപ്പിൽ പറയുന്നു

Update: 2023-01-06 02:50 GMT

കൊല്‍ക്കൊത്ത: ഈ വർഷം നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി, ജനുവരി മുതൽ നാല് മാസത്തേക്ക് ഉച്ചഭക്ഷണത്തിൽ ചിക്കനും സീസണൽ പഴങ്ങളും ഉൾപ്പെടുത്താൻ പശ്ചിമ ബംഗാൾ സർക്കാർ തീരുമാനിച്ചു.അരി, ഉരുളക്കിഴങ്ങ്, സോയാബീൻ, മുട്ട തുടങ്ങിയ നിലവിലുള്ള ഉച്ചഭക്ഷണ മെനുവിന് പുറമേ, പിഎം പോഷന്‍റെ കീഴിൽ അധിക പോഷകാഹാരത്തിനായി ചിക്കൻ, സീസണൽ പഴങ്ങൾ എന്നിവ ആഴ്ചയിലൊരിക്കൽ നൽകുമെന്ന് അറിയിപ്പിൽ പറയുന്നു.

അധിക പോഷകാഹാര പദ്ധതിക്കായി 371 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. അധിക പോഷകാഹാര പദ്ധതി ആവിഷ്‌കരിക്കുകയാണെന്ന് സ്ഥിരീകരിച്ച ഒരു സ്കൂൾ വകുപ്പ് ഉദ്യോഗസ്ഥൻ, ഏപ്രിലിന് ശേഷം ഇത് തുടരുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും കൂട്ടിച്ചേർത്തു.സ്‌കൂളുകളിൽ ഉച്ചഭക്ഷണത്തിന്‍റെ ഭാഗമായി അരി, പയറുവർഗ്ഗങ്ങൾ, പച്ചക്കറികൾ, സോയാബീൻ, മുട്ട എന്നിവയാണ് നിലവിൽ വിദ്യാർത്ഥികൾക്ക് നൽകുന്നത്. ഓരോ വിദ്യാർഥിക്കും അധിക പോഷകാഹാരം നൽകുന്നതിന് ആഴ്ചയിൽ 20 രൂപ ചെലവഴിക്കും. ജനുവരി 3 ലെ വിജ്ഞാപനമനുസരിച്ച് ഇത് 16 ആഴ്ചത്തേക്ക് തുടരും.

Advertising
Advertising

സംസ്ഥാന, എയ്ഡഡ് സ്‌കൂളുകളിലെ 1.16 കോടിയിലധികം വിദ്യാർഥികൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. ഇതിനായി സംസ്ഥാനവും കേന്ദ്രവും 60:40 അനുപാതത്തിൽ ചെലവ് പങ്കിടുന്നു.371 കോടി രൂപയുടെ അധിക വകയിരുത്തൽ, പൂർണമായും സംസ്ഥാനം നൽകിയതാണ്.അധിക ഇനങ്ങൾ ആഴ്ചയിലെ വിവിധ ദിവസങ്ങളിൽ എല്ലാ ബ്ലോക്കുകളിലും ഉടനടി പ്രാബല്യത്തിൽ വരുമെന്ന് അദ്ദേഹം പറഞ്ഞു.തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്കൂൾ കുട്ടികൾക്ക് ചിക്കന്‍ വിളമ്പാനുള്ള തീരുമാനത്തെ ബി.ജെ.പി പരിഹസിച്ചു. വോട്ട് മാത്രമാണ് ഇതിനു പിന്നിലെന്ന് ബി.ജെ.പി നേതാവ് രാഹുല്‍ സിന്‍ഹ ആരോപിച്ചു. പാർട്ടി മേധാവിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി എപ്പോഴും സാധാരണക്കാരുടെ പക്ഷത്താണെന്നും ഈ തീരുമാനം ആ വസ്‌തുതയെ വീണ്ടും സ്ഥിരീകരിക്കുന്നുവെന്നും ടിഎംസിയുടെ രാജ്യസഭാ എംപി സന്തനു സെൻ പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News