യുപി തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നു; സൗജന്യ വൈദ്യുതി നൽകുമെന്ന് അഖിലേഷ് യാദവ്

അധികാരത്തിലെത്തിയാൽ 300 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് വൈദ്യുതി സൗജന്യമായി നൽകുമെന്നാണ് എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

Update: 2022-01-02 04:48 GMT

അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിക്കുന്നു. ഭരണം നിലനിർത്താൻ ബിജെപിയും പിടിച്ചെടുക്കാൻ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം. കൂടുതൽ ജനപ്രിയ വാഗ്ദാനങ്ങൾ നൽകി വോട്ടർമാരെ ആകർഷിക്കാനുള്ള നീക്കത്തിലാണ് പാർട്ടികൾ.

അധികാരത്തിലെത്തിയാൽ 300 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് വൈദ്യുതി സൗജന്യമായി നൽകുമെന്നാണ് എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ജലസേചന പദ്ധതികൾക്ക് പൂർണമായും വൈദ്യുതി സൗജന്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

പുതുവത്സരാശംസകൾ നേർന്നുകൊണ്ടുള്ള ട്വീറ്റിലാണ് അഖിലേഷിന്റെ പ്രഖ്യാപനം. ''പുതിയ ഉത്തർപ്രദേശിനായുള്ള ഒരു പുതിയ വെളിച്ചത്തോടെയാണ് പുതുവർഷമായ 2022 വന്നിരിക്കുന്നത്. എസ്.പി അധികാരത്തിലെത്തിയാൽ ഗാർഹിക ഉപഭോക്താക്കൾക്ക് 300 യൂണിറ്റ് വരേയും ജലസേചന പദ്ധതികൾക്ക് പൂർണമായും വൈദ്യുതി സൗജന്യമായി നൽകും''-അഖിലേഷ് ട്വീറ്റ് ചെയ്തു.

ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളും നേരത്തെ സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. ഗാർഹിക ഉപഭോക്താക്കൾക്ക് 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകും. കുടിശ്ശിക ബില്ലുകൾ എഴുതിത്തള്ളും. 24 മണിക്കൂറും വൈദ്യുതി വിതരണം ചെയ്യും തുടങ്ങിയ വാഗ്ദാനങ്ങളാണ് അദ്ദേഹം നൽകിയത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളിലും എഎപി സമാനമായ വാഗ്ദാനം നൽകിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News