സ്വകാര്യതാ നിയമം ലംഘിച്ചു; സി.വി ആനന്ദ ബോസിനെതിരെ അതിജീവിത

വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്തിയ ഗവർണർക്ക് എതിരെ നടപടി വേണമെന്നും അതിജീവിത ആവശ്യപ്പെട്ടു

Update: 2024-05-10 02:54 GMT

സി.വി ആനന്ദ ബോസ്

കൊല്‍ക്കത്ത: ലൈംഗിക അതിക്രമ പരാതിയിൽ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെതിരെ അതിജീവിത. രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പൊതുജനങ്ങളെ കാണിച്ചതോടെ പരാതിക്കാരിയുടെ സ്വകാര്യത സൂക്ഷിക്കണമെന്ന നിയമം ലംഘിച്ചു. വ്യക്തിവിവരങ്ങൾ പരസ്യപ്പെടുത്തിയ ഗവർണർക്ക് എതിരെ നടപടി വേണമെന്നും അതിജീവിത ആവശ്യപ്പെട്ടു.

പശ്ചിമ ബംഗാൾ രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങൾ പ്രദർശിപ്പിക്കുമെന്ന് രാജ്ഭവൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ദൃശ്യങ്ങൾ ലഭ്യമാകുന്നില്ലെന്ന പൊലീസ് ആരോപണത്തെ തുടർന്നായിരുന്നു തീരുമാനം. ദൃശ്യങ്ങൾ ആവശ്യമുള്ളവർക്ക് നൽകുമെന്നും മമതയെയും പൊലീസിനെയും ഒഴികെയുള്ളവരെ ദൃശ്യങ്ങൾ കാണിക്കുമെന്നുമാണ് രാജ്ഭവൻ വ്യക്തമാക്കിയത്.

Advertising
Advertising

പീഡനപരാതിയിലെ അന്വേഷണത്തിൽ പശ്ചിമ ബംഗാൾ ഗവർണർ സഹകരിക്കാത്തതിൽ സുപ്രിംകോടതിയെ സമീപിച്ചേക്കുമെന്നും ഗവർണർക്കുള്ള ഭരണഘടനയുടെ പരിരക്ഷ ദുരുപയോഗം ചെയ്യുന്നുവെന്ന് കോടതിയെ ധരിപ്പിക്കു‌മെന്നും ബം​ഗാൾ സർക്കാർ നേരത്തേ അറിയിച്ചിരുന്നു. പീഡനപരാതിയിൽ സഹകരിക്കരുതെന്ന് കഴിഞ്ഞ ദിവസം ഗവർണർ രാജ്ഭവൻ ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു.

രാജ്ഭവൻ ജീവനക്കാരിയാണ് ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ ബോസിനെതിരെ പീഡന പരാതിയുമായി ​രം​ഗത്തെത്തിയത് .രാജ്ഭവനിലെ പീസ് റൂമിന്റെ ചുമതലയിലുള്ള താൽക്കാലിക ജീവനക്കാരിയായ ഇവർ ഗവർണറെ നേരിൽ കാണാൻ പോയ സമയത്തായിരുന്നു പീഡനം നടന്നതെന്നാണു പരാതിയിൽ പറയുന്നത്. കൊൽക്കത്തയിലെ ഹരെ സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ഇവർ പരാതി നൽകിയിരിക്കുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News