ലഹരിമരുന്ന് വാങ്ങാന്‍ പണമില്ല; പിതാവ് രണ്ടര വയസുകാരനെ 40,000 രൂപക്ക് വിറ്റു

അസമിലെ മോറിഗാവ് ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്

Update: 2021-08-08 05:41 GMT

മയക്കുമരുന്ന് വാങ്ങാന്‍ പണമില്ലാത്തതിനാല്‍ പിതാവ് രണ്ടര വയസുകാരനായ മകനെ 40,000 രൂപക്ക് വിറ്റു. അസമിലെ മോറിഗാവ് ജില്ലയിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്നും 80 കിലോമീറ്റര്‍ അകലെയാണ് മോറിഗാവ് ജില്ല. മോറിഗണിലെ ലാഹരിഗട്ട് ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. അമിനുള്‍ ഇസ്ലാം എന്നയാളാണ് മകനെ സാസിദ ബീഗം എന്ന സ്ത്രീക്ക് വിറ്റത്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അമിനുള്‍ ഇസ്ലാമിനെയും സാസിദയെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവിന്‍റെ ലഹരി ഉപയോഗത്തെ ചൊല്ലിയുണ്ടായ വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ഭാര്യ രുക്മിന ബീഗം സ്വന്തം വീട്ടില്‍ കഴിയുകയാണ്. ഒരു ദിവസം ഇവരുടെ വീട്ടിലെത്തിയ അമിനുള്‍ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാനായി മകനെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതുപ്രകാരം മകനെ പിതാവിനൊപ്പം അയച്ചെങ്കിലും രണ്ടു മൂന്നും ദിവസം കഴിഞ്ഞിട്ടും തിരികെ കൊണ്ടുവിട്ടില്ല. ഇതില്‍ സംശയം തോന്നിയ രുക്മിന ആഗസ്ത് 5ന് പൊലീസിനെ സമീപിക്കുകയായിരുന്നു.

മയക്കുമരുന്ന് വാങ്ങുന്നതിനായി അമിനുൾ സ്വന്തം മകനെ 40,000 രൂപയ്ക്ക് ഗൊറോയിമാരിയിലെ സാസിദ ബീഗത്തിന് വിറ്റതായി പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സാസിദ ബീഗത്തിന്‍റെ വീട്ടിലെത്തിയ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയും മാതാവിന്‍റെ പക്കലേല്‍പ്പിക്കുകയും ചെയ്തു. മയക്കുമരുന്ന് ഉപയോഗത്തിനും വിൽപനക്കും പുറമേ, സെക്സ് റാക്കറ്റ് പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും പ്രതി ഏര്‍പ്പെട്ടിരുന്നതായി സംശയമുണ്ട്. ഇതിനെക്കുറിച്ചും അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News