ഐ.പി.എസ് ഓഫീസറായി ചമഞ്ഞ് സ്ത്രീകളിൽ നിന്ന് ലക്ഷങ്ങൾ തട്ടി; പ്രതി പിടിയിൽ

വെറും എട്ടാം ക്ലാസ് യോഗ്യതയുള്ളയാളാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ്

Update: 2022-12-20 02:54 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: ഐ.പി.എസ് ഓഫീസറെന്ന വ്യാജേന നിരവധി സ്ത്രീകളെ പറ്റിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തയാൾ പൊലീസ് പിടിയിൽ. വികാസ് ഗൗതം എന്ന മധ്യപ്രദേശുകാരനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. വികാസ് യാദവ് എന്ന പേരിൽ ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവയിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കിയെടുത്താണ് ഇയാൾ സ്ത്രീകളെ പറ്റിച്ചതെന്ന് പൊലീസ് പറയുന്നു.

വെറും എട്ടാം ക്ലാസ് യോഗ്യത മാത്രമാണ് ഇയാൾക്കുള്ളത്. പൊലീസ് കാറിനടുത്ത് നിൽക്കുന്ന ഫോട്ടോയാണ് സോഷ്യൽമീഡിയയിൽ പ്രൊഫൈലാക്കിയിരിക്കുന്നത്. ഡൽഹിയിലെ സഞ്ജയ് ഗാന്ധി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടറാണ് ഇയാൾ കബളിപ്പിച്ച ഒരാൾ. സോഷ്യൽമീഡിയയിൽ ചാറ്റ് ചെയ്താണ് ഇയാൾ ഇവരുടെ വിശ്വാസം പിടിച്ചുവാങ്ങിയത്. തുടർന്ന് ഡോക്ടറുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 25,000 രൂപ പിൻവലിക്കുകയും ചെയ്തു.

Advertising
Advertising

എന്നാൽ ഇയാൾ തട്ടിപ്പുകാരനാണെന്ന് വൈകാതെ വനിതാഡോക്ടർ കണ്ടെത്തി. തുടർന്ന് വികാസ് യാദവിനെതിരെ പരാതി നൽകാനും തീരുമാനിച്ചു. എന്നാൽ തനിക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്ന് പറഞ്ഞ് വ്യാജ ഐപിഎസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

എന്നാൽ ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഇയാൾ നിരവധി സ്ത്രീകളെ കബളിപ്പിച്ചതായി പൊലീസ് പറഞ്ഞു. വികാസ് ഗൗതം മധ്യപ്രദേശിലെ ഗ്വാളിയോർ നിവാസിയാണെന്ന് ഡൽഹി പൊലീസ് ഓഫീസർ ഹരീന്ദർ സിംഗ് പറഞ്ഞു, പ്രതി എട്ടാം ക്ലാസ് പാസായ ശേഷം ഒരു വ്യവസായ പരിശീലന സ്ഥാപനത്തിൽ വെൽഡിംഗ് കോഴ്സ് ചെയ്തിരുന്നു.

ഡൽഹിയിലെ സിവിൽ സർവീസ് പരീക്ഷാ കോച്ചിംഗ് സെന്ററുകളുടെ കേന്ദ്രമായ വടക്കൻ ഡൽഹിയിലെ മുഖർജി നഗറിലെ റെസ്റ്റോറന്റിലും വികാസ് ഗൗതം ജോലി ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. സിവിൽ സർവീസിന് തയ്യാറെടുക്കുന്ന വിദ്യാർഥികളെ ഈ പ്രദേശത്ത് അദ്ദേഹം കാണാറുണ്ടായിരുന്നു, അവിടെ നിന്നാണ് ഐപിഎസ് ഓഫീസറായി ആൾമാറാട്ടം നടത്താനുള്ള ആശയം പ്രതിക്ക് ലഭിച്ചത്. നേരത്തെ ഉത്തർപ്രദേശിലും ഗ്വാളിയോറിലും തട്ടിപ്പ് കേസിൽ വികാസ് ഗൗതം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News