മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് എതിരാളി അമീ യാഗ്‌നിക്ക്; ഗുജറാത്ത് തെരഞ്ഞെടുപ്പ് ചൂടിലേക്ക്

118 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ എഎപി പ്രഖ്യാപിച്ചു

Update: 2022-11-06 01:42 GMT
Editor : Dibin Gopan | By : Web Desk

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് എതിരെ കോൺഗ്രസ് നേതാവ് രാജ്യസഭാ എംപി അമീ യാഗ്‌നിക്ക് മത്സരിക്കും. 118 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ആം ആദ്മി പ്രഖ്യാപിച്ചു. 8 ന് ശേഷമാകും ബിജെപിയുടെ പട്ടിക പുറത്ത് വരിക. ദേശീയ മാധ്യമം നടത്തിയ സർവേയിൽ 53 ശതമാനം ആളുകൾ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തു. 20 ശതമാനം പേർ ആം ആദ്മി പാർട്ടിയേയും 17 ശതമാനം പേർ കോൺഗ്രസിനേയും പിന്തുണച്ചു.

സർക്കാർ വിരുദ്ധ വോട്ടുകൾ ആം ആദ്മി പിടിക്കും എന്നാണ് റിപ്പോർട്ടുകൾ. 43 സ്ഥാനാർത്ഥികളെയാണ് ആദ്യഘട്ടത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ചത്. ആം ആദ്മി വിട്ട് ഇന്ദ്രനീൽ രാജ്ഗുരു കോൺഗ്രസിൽ ചേർന്നു. ബിജെപി ഓഫീസിൽ നിന്നാണ് ആം ആദ്മി പാർട്ടിക്ക് സ്ഥാനാർത്ഥി പട്ടിക ലഭിക്കുന്നതെന്നു ഇന്ദ്രനീൽ ആരോപിച്ചു.

Advertising
Advertising

ഗുജറാത്തിൽ ഡിസംബർ ഒന്നിനും അഞ്ചിനും രണ്ടു ഘട്ടത്തിലായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 12ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചലിനൊപ്പം ഡിസംബർ എട്ടിനാണ്‌വോട്ടെണ്ണൽ. ആദ്യ ഘട്ടത്തിൽ 89 സീറ്റിലേക്കും രണ്ടാം ഘട്ടത്തിൽ 93 സീറ്റിലേക്കുമാണ് വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി സർക്കാരിനും പല പദ്ധതിപ്രഖ്യാപനങ്ങളും നടത്താൻ അവസരമൊരുക്കുന്നതിനാണ് തെരഞ്ഞെടുപ്പ് കമീഷൻ ഗുജറാത്തിലെ പ്രഖ്യാപനം നീട്ടുന്നതെന്ന വിമർശം ഉയർന്നിരുന്നു.

ബോധപൂർവമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിപ്പിച്ചതെന്ന ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമീഷണർ രാജീവ് കുമാർ അവകാശപ്പെട്ടു. കാലാവസ്ഥ, നിയമസഭയുടെ കാലാവധി, പെരുമാറ്റച്ചട്ടം തുടങ്ങി പല ഘടകങ്ങളും പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം. ഫെബ്രുവരി 18 വരെയാണ് ഗുജറാത്ത് നിയമസഭയുടെ കാലാവധി.

110 ദിവസംമുമ്പാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഏതാനും ദിവസംമുമ്പ് പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാൽ, മോർബി ദുരന്തം കാരണം മാറ്റേണ്ടി വന്നു- രാജീവ് കുമാർ പറഞ്ഞു. ഒക്ടോബർ പകുതിയോടെയാണ് കമീഷൻ ഹിമാചൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News