വാങ്ങിയത് 20 രൂപയുടെ സമൂസ, കൊടുക്കേണ്ടി വന്നത് 2000 രൂപയുടെ വാച്ച് ! ഇയാൾ കച്ചവടക്കാരനോ കൊള്ളക്കാരനോ ?

ജബൽപൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം

Update: 2025-10-19 14:39 GMT

ജബൽപൂർ: ഒക്ടോബർ 17 ന് ജബൽപൂർ റെയിൽവെ സ്റ്റേഷനിലേ അഞ്ചാം നമ്പർ പ്ലാറ്റ്‌ഫോമിൽ നടന്നത് ഏതൊരാളേയും ലജ്ജിപ്പിക്കുന്ന സംഭവങ്ങളാണ്. ട്രെയിൻ യാത്രക്കാരനായ യുവാവ് ഒരു കച്ചവടക്കാരനിൽ നിന്ന് സമൂസകൾ വാങ്ങുന്നിടത്താണ് പ്രശ്‌നങ്ങളുടെ തുടക്കം. 20 രൂപയുടെ സമൂസയാണ് യുവാവ് വാങ്ങിയത്. സമൂസയുടെ പണം ഓൺലൈനായി നൽകാൻ യുവാവ് ശ്രമിച്ചെങ്കിലും നെറ്റ് വർക്ക് പണി കൊടുത്തതോടെ പണം അയക്കാൻ പറ്റാതായി.

അതിനിടെ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ ഓടി തുടങ്ങി. ട്രെയിനിലെ യാത്രക്കാരനായ യുവാവ് പണം പിന്നീട് അയക്കാം എന്നുപറഞ്ഞ് കച്ചവടക്കാരന്റെ യുപിഐയുടെ ഫോട്ടോ എടുത്ത് ട്രെയിനിൽ കയറാൻ തുടങ്ങിയതോടെ കച്ചവടക്കാരൻ യാത്രക്കാരന് നേരെ തിരിഞ്ഞു.ഷർട്ടിന്റെ കോളറിൽ പിടിച്ച കച്ചവടക്കാരൻ യുവാവ് ട്രെയിനിൽ കയറുന്നത് തടഞ്ഞു. ഓടി തുടങ്ങിയ ട്രെയിനിൽ യാത്രചെയ്യേണ്ട യുവാവ് നിരവധി തവണ യുപിഐ വഴി പണം അയക്കാൻ ശ്രമിക്കുന്നതും പുറത്തുവന്ന 34 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയിൽ കാണാം.

ധരിച്ചിരുന്ന 2000 രൂപ വിലയുള്ള സ്മാർട്ട് വാച്ച് ഊരി കൊടുത്തതിന് ശേഷം മാത്രമാണ് കച്ചവടക്കാരൻ യാത്രക്കാരനെ ട്രെയിനിൽ കയറാൻ സമ്മതിച്ചത്. സംഭവം കണ്ട പലരും സംഭവം ഫോണിൽ പകർത്തിയെങ്കിലും ആരും ഇടപെടാൻ തയ്യാറായില്ല.ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെ കച്ചവടക്കാരനെതിരെ റെയിൽവേ അധികൃതരും പൊലീസും നടപടിയെടുത്തു. കച്ചവടക്കാരന്റെ ലൈസൻസ് ജബൽപൂർ ഡിവിഷൻ റെയിൽവേ മാനേജർ സസ്‌പെൻഡ് ചെയ്തു. സംഭവത്തിൽ ആർപിഎഫ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News