കശ്മീരിൽ ഹിസ്ബുൽ മുജാഹിദീൻ ഭീകരനെ സൈന്യം വധിച്ചു

പരിക്കേറ്റ സൈനികരെയും ഒരു നാട്ടുകാരനെയും ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് വക്താവ് പറഞ്ഞു.

Update: 2022-06-04 04:08 GMT

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ ഹിസ്ബുൽ മുജാഹിദീൻ ഭീകരനെ സൈന്യം വധിച്ചു. വെള്ളിയാഴ്ച രാത്രി നടന്ന ഏറ്റമുട്ടലിൽ മൂന്ന് സൈനികർക്കും ഒരു സിവിലിയനും പരിക്കേറ്റു.

'തീവ്രവാദ സംഘടനയായ ഹിസ്ബുൽ മുജാഹിദീന്റെ കമാൻഡറായ നിസാർ ഖാണ്ഡെ കൊല്ലപ്പെട്ടു. എ.കെ 47 തോക്ക് അടക്കമുള്ള ആയുധങ്ങൾ ഇയാളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സൈനിക ഓപ്പറേഷൻ തുടരുകയാണ്' - ജമ്മു കശ്മീർ പൊലീസ് ട്വീറ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകീട്ട് അനന്ത്‌നാഗ് ജില്ലയിലെ റിഷിപോര മേഖലയിലാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. പരിക്കേറ്റ സൈനികരെയും ഒരു നാട്ടുകാരനെയും ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പൊലീസ് വക്താവ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News