കഴിഞ്ഞ ദശാബ്ദത്തിൽ രാജ്യം കണ്ട വിദ്വേഷ- വിഭജന രാഷ്ട്രീയം മുൻനിർത്തി മാറ്റത്തിനായി വോട്ട് ചെയ്തു; നടൻ പ്രകാശ് രാജ്

ബെം​ഗളൂരുവിലെ പോളിങ് സ്റ്റേഷനിൽ തന്റെ സമ്മതിദാനാവകാശം വിനിയോ​ഗിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Update: 2024-04-26 05:15 GMT

ബെം​ഗളൂരു: കഴിഞ്ഞ പത്ത് വർഷം രാജ്യം കണ്ട വിദ്വേഷത്തിന്റെയും വിഭജനത്തിന്റേയും രാഷ്ട്രീയം മൂലം മാറ്റത്തിനായി താൻ വോട്ട് ചെയ്തെന്ന് നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. ബെം​ഗളൂരുവിലെ പോളിങ് സ്റ്റേഷനിൽ തന്റെ സമ്മതിദാനാവകാശം വിനിയോ​ഗിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"എൻ്റെ വോട്ട്, എന്നെ പ്രതിനിധീകരിക്കുന്നവരെ തെരഞ്ഞെടുക്കാനും പാർലമെൻ്റിൽ ആര് എൻ്റെ ശബ്ദമാവണം എന്നതിനുമുള്ള എൻ്റെ അവകാശമാണ്. നിങ്ങൾ വിശ്വസിക്കുന്ന ഒരു സ്ഥാനാർഥിയെ തെരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. ഞാൻ വിശ്വസിക്കുന്ന സ്ഥാനാർഥിക്ക് ഞാൻ വോട്ട് ചെയ്തു. കഴിഞ്ഞ ദശകത്തിൽ നാം കണ്ട വിദ്വേഷവും വിഭജന രാഷ്ട്രീയവും മാറാൻ കൊണ്ടുവന്ന പ്രകടനപത്രികയ്ക്കും മാറ്റത്തിനുമായി ഞാൻ വോട്ട് ചെയ്തു"- അദ്ദേഹം വിശദമാക്കി.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും നിലവിലെ ടീമിന്റെ കോച്ചുമായ രാഹുൽ ദ്രാവിഡും ബെംഗളൂരുവിൽ വോട്ട് രേഖപ്പെടുത്തി. "എല്ലാവരും വോട്ട് ചെയ്യണം, ഇത് ജനാധിപത്യത്തിൽ നമുക്ക് ലഭിക്കുന്ന അവസരമാണ്"- അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിൽ കർണാടകയിൽ ഇന്ന് 14 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. അവശേഷിക്കുന്ന 14 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് മെയ് ഏഴിന് നടക്കും. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News