സുപ്രിം കോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു

രാഷ്‌ട്രപതി ഭവനിൽ രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചത്

Update: 2024-11-11 08:25 GMT

ഡല്‍ഹി: സുപ്രിം കോടതി ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന ചുമതലയേറ്റു. രാഷ്‌ട്രപതി ദ്രൗപതി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജ്യത്തിന്‍റെ 51-ാമത് ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. രാഷ്‌ട്രപതി ഭവനിൽ രാവിലെ പത്ത് മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് ആരംഭിച്ചത്.

 പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചടങ്ങിൽ പങ്കെടുത്തു . സ്ഥാനമൊഴിഞ്ഞ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധികാരമേറ്റപ്പോൾ, മോദി വിട്ടു നിന്നത് വിവാദമായിരുന്നു. മോദി ഡൽഹിയിലുള്ളപ്പോഴാണ് അന്ന് ചന്ദ്രചൂഢ് ചുമതലയേറ്റത് . ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ,പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് , നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ എന്നിവർ ഇന്നത്തെ ചടങ്ങിൽ പങ്കെടുത്തു.

Advertising
Advertising

1960 മേയ് 14ന് ജനിച്ച സൻജീവ്‌ ഖന്ന അടുത്ത മെയ് 13 വരെ സുപ്രിം കോടതിയിലെ മുഖ്യന്യായാധിപനായി തുടരും. 1983 ൽ ഡൽഹിയിലെ വിവിധ ജില്ലാ കോടതികളിൽ അഭിഭാഷകനായി പ്രാക്റ്റീസ് ആരംഭിച്ച ഇദ്ദേഹം 2005ലാണ് ഹൈക്കോടതി ജഡ്ജിയാകുന്നത് . മറ്റൊരു ഹൈക്കോടതിയിലും ചീഫ് ജസ്റ്റിസ് ആകാതെ 2019ല്‍ നേരിട്ട് സുപ്രിം കോടതിയിലേക്കു ഉയർത്തപ്പെടുകയായിരുന്നു.

നികുതി കേസുകളിൽ കൂടുതൽ ശ്രദ്ധ നല്കിയിട്ടുള്ള സഞ്ജീവ് ഖന്ന, നിരവധി ഭരണഘടനാ ബെഞ്ചുകളുടെ ഭാഗമായിട്ടുണ്ട് . സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഖന്നയുടെ പിതാവും പിതൃസഹോദരനും അടക്കം ജഡ്ജിമാരായിരുന്നു . ചീഫ് ജസ്റ്റിസിന്‍റെ ഔദ്യോഗിക വസതിയിൽ താമസിക്കാതെ നിലവിലെ വസതിയിൽ തുടരാണ് തീരുമാനിച്ചിരിക്കുന്നത്. ഒന്നാം നമ്പർ കോടതിയിലേക്കു കടന്നിരുന്ന സഞ്ജീവ് ഖന്നയ്ക് അഭിഭാഷകർ ആശംസകൾ നേർന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News