ലോകത്തെ മുഴുവൻ രണ്ട് ദിവസത്തേക്ക് ഊട്ടാൻ കഴിയുമായിരുന്ന ഇന്ത്യൻ വജ്രം; അറിയാം ഇന്ത്യയുടെ രത്നചരിത്രം

പുരാതന കാലം മുതൽ ഇന്ത്യയുടെ മണ്ണിൽ നിന്ന് കുഴിച്ചെടുത്ത നിരവധി വജ്രങ്ങൾ പിന്നീട് നമ്മുടെ കൈകളിൽ നിന്ന് വഴുതിപ്പോയി അജ്ഞാതമായി

Update: 2025-09-13 10:59 GMT

ന്യൂഡൽഹി: പുരാതന കാലം മുതൽ ഇന്ത്യ സ്വർണത്തിന്റെയും വെള്ളിയുടെയും നാടാണെന്നാണ് അറിയപ്പെടുന്നത്. പുരാതന കാലം മുതൽ ഇന്ത്യയുടെ മണ്ണിൽ നിന്ന് കുഴിച്ചെടുത്ത നിരവധി വജ്രങ്ങൾ പിന്നീട് നമ്മുടെ കൈകളിൽ നിന്ന് വഴുതിപ്പോയി അജ്ഞാതമായി. മ്യൂസിയങ്ങൾ സന്ദർശിക്കുമ്പോൾ നമ്മൾ കാണുന്ന സ്വർണവും വജ്രവും കൊണ്ട് അലങ്കരിച്ച ഇന്ത്യൻ രാജാക്കന്മാരുടെ വസ്ത്രങ്ങൾ സാങ്കൽപ്പികമല്ല, മറിച്ച് ബ്രിട്ടീഷുകാരുൾപ്പെടെ കൊള്ളയടിച്ച് തകർത്ത നമ്മുടെ സമ്പന്നമായ ചരിത്രത്തിന്റെ അടയാളങ്ങളാണ്.

പുരാതന കാലത്ത് ഇന്ത്യ വിലയേറിയ ലോഹങ്ങളും കല്ലുകളും കൊണ്ട് നിറഞ്ഞിരുന്നുവെന്നാണ് ചരിത്രം നമ്മോട് പറയുന്നത്. ഇന്നത്തെ കാലത്ത് അറിയപ്പെടാത്ത ഇന്ത്യൻ ചരിത്രത്തിലെ ആ വിലയേറിയ വജ്രങ്ങളുടെ ചരിത്രമറിയാം.

Advertising
Advertising

കോഹിനൂർ രത്നം

ഇന്ത്യയിലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന രത്നമായ കോഹിനൂർ ലോകമെമ്പാടും ഇപ്പോഴും ഈ വിലയേറിയ രത്നങ്ങളിൽ ഇടം നേടുന്നു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലുള്ള ഗോൾക്കൊണ്ട ഖനിയിൽ നിന്നാണ് കോഹിനൂർ ഖനനം ചെയ്തെടുത്തത്. ഖനന സമയത്ത് കോഹിനൂരിന് 793 കാരറ്റ് ഭാരമുണ്ടായിരുന്നു. എന്നാൽ 1852ൽ ബ്രിട്ടനിൽ ഇത് മുറിച്ച് വലിപ്പം കുറച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിൽ കോഹിനൂർ പതിച്ചിട്ടുണ്ട്. ഈ വജ്രം മൂല്യംവെച്ച് ലോകം മുഴുവൻ രണ്ടര ദിവസത്തേക്ക് ഭക്ഷണം കഴിക്കാൻ കഴിയുമെന്ന് കരുതപ്പെടുന്നു.

കോഹിനൂർ രത്നം വളരെക്കാലമായി ലോകത്തിൽ നിന്ന് അപ്രത്യക്ഷമായി മറഞ്ഞിരിക്കുകായിരുന്നു. പതിനേഴാം നൂറ്റാണ്ടിലാണ് ഇത് കണ്ടെത്തിയത്. അന്ന് അതിന്റെ ഭാരം 157 കാരറ്റ് ആയിരുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം അത് മുറിച്ച് 95 കാരറ്റായി കുറച്ചു. ഈ വജ്രം ആദ്യം അവധിലെ ബീഗം ഹസ്രത്ത് മഹലിന്റെ ഉടമസ്ഥതയിലായിരുന്നു. പിന്നീട് അവർ അത് ബ്രിട്ടീഷുകാർക്ക് നൽകി.

ഗ്രേറ്റ് മുഗൾ രത്നം

1650-ൽ കോഹിനൂർ കണ്ടെത്തിയ അതേ സ്ഥലത്ത് (ഗോൽക്കൊണ്ട) നിന്നാണ് ഗ്രേറ്റ് മുഗൾ വജ്രവും വേർതിരിച്ചെടുത്തത്. അന്ന് അതിന്റെ ഭാരം 787 കാരറ്റ് ആയിരുന്നു. കോഹിനൂറിനേക്കാൾ ആറിരട്ടി ഭാരമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മുഗൾ വജ്രം ആരുടെ കയ്യിലാണെന്ന് ആർക്കുമറിയില്ല. എന്നാൽ പലരും വിശ്വസിക്കുന്നത് അത് മോസ്കോയിലെ ക്രെംലിൻ ആയുധശാലയിൽ വജ്ര ഫണ്ട് ശേഖരത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഓർലോവ് വജ്രത്തിലേക്ക് മുറിച്ചുമാറ്റിയെന്നാണ്.

റീജന്റ് വജ്രം നെപ്പോളിയന്റെ കൈകളിൽ എത്തിയതെങ്ങനെ?

1702-ൽ ഗൊൽക്കൊണ്ട ഖനിയിൽ നിന്നാണ് റീജന്റ് വജ്രവും വേർതിരിച്ചെടുത്തത്. 410 കാരറ്റ് ഭാരമുള്ള ഈ വജ്രം അന്നത്തെ മദ്രാസ് ഗവർണറായിരുന്ന വില്യം പിറ്റിന്റെ കൈകളിലൂടെ കടന്നുപോയി ഫ്രഞ്ച് വിപ്ലവത്തിനുശേഷം നെപ്പോളിയനിൽ എത്തി. പാരിസിലെ ലൂവ്രെ മ്യൂസിയത്തിൽ വജ്രം സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്നു.

Tags:    

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News