'ആർട്ടിക്കിൾ 370നെ അന്ന് നിന്ദിച്ചിരുന്നെങ്കിലും അത് 70 വർഷം ഞങ്ങളെ സംരക്ഷിച്ചു'; ലെഹ് അപ്പെക്സ് തലവൻ ചെറിങ് ദോർജെ ലക്രൂക്

2019-ൽ കേന്ദ്രഭരണ പ്രദേശമായി മാറ്റിയതിന് ശേഷം ലഡാക്ക് മുഴുവൻ ഇന്ത്യക്കും തുറന്നു കിടക്കുകയാണെന്നും ഇത് പ്രാദേശിക ജനതയുടെ ജീവിതമാർഗങ്ങൾക്ക് ഭീഷണിയായെന്നും ലക്രൂക് പറഞ്ഞു

Update: 2025-09-29 16:26 GMT

ലഡാക്ക്: പഴയകാലത്ത് ആർട്ടിക്കിൾ 370 നെ നിന്ദിച്ചിരുന്നെങ്കിലും അത് 70 വർഷത്തോളം പ്രദേശത്തെ സംരക്ഷിച്ചിരുന്നുവെന്ന് ലെഹ് അപ്പെക്സ് ബോഡി (എബിഎൽ) സഹ-തലവൻ ചെറിങ് ദോർജെ ലക്രൂക് പറഞ്ഞു. 2019-ൽ കേന്ദ്രഭരണ പ്രദേശമായി മാറ്റിയതിന് ശേഷം ലഡാക്ക് മുഴുവൻ ഇന്ത്യക്കും തുറന്നു കിടക്കുകയാണെന്നും ഇത് പ്രാദേശിക ജനതയുടെ ജീവിതമാർഗങ്ങൾക്ക് ഭീഷണിയായെന്നും ലക്രൂക് പറഞ്ഞു.

'ലഡാക്ക് കേന്ദ്രഭരണ പ്രദേശമാകുന്നതിന് തടസമായിരുന്നതിനാൽ ആർട്ടിക്കിൾ 370നെ ഞങ്ങൾ നിന്ദിച്ചിരുന്നു. എന്നാൽ അത് 70 വർഷത്തോളം ഞങ്ങളെ സംരക്ഷിച്ചു. ഞങ്ങളുടെ ഭൂമി പൂർണമായും സുരക്ഷിതമായിരുന്നു. ജമ്മു & കശ്മീരിലെ ആളുകൾ പോലും ഇവിടെ വാരാറുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ലഡാക്ക് മുഴുവൻ ഇന്ത്യക്കും തുറന്നുകിടക്കുകയാണ്. ജനങ്ങൾക്ക് യാതൊരു സംരക്ഷണവുമില്ല. പല വിദേശികളും ഇവിടെ ഭൂമി വാങ്ങി. ഒരു ഹോട്ടൽ ചെയിൻ സ്ഥാപിച്ചു. ഇതെല്ലം പ്രാദേശികരുടെ ജീവിതമാർഗങ്ങൾ കവർന്നെടുക്കുന്നു' ലഡാക്ക് ബുദ്ധമത അസോസിയേഷൻ തലവനും മുൻ ജമ്മു & കശ്മീർ സർക്കാർ മന്ത്രിയുമായ ചെറിങ് ദോർജെ ലക്രൂക് പറഞ്ഞു.

Advertising
Advertising

2019-നു മുമ്പ് ലഡാക്ക് ജമ്മു & കശ്മീർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ആർട്ടിക്കിൾ 370 പ്രകാരം പ്രാദേശിക ഭൂമി, തൊഴിൽ, ഭരണം എന്നിവ സംരക്ഷിക്കപ്പെട്ടിരുന്നു. 'ഐലാൻ നമ്പർ 38' പോലുള്ള നിയമങ്ങൾ ഉപയോഗിച്ച് വരൾഭൂമികൾ കൃഷിക്ക് വാടകക്ക് എടുത്തവർക്ക് അവ സ്വന്തമാക്കാവുന്ന സംവിധാനമുണ്ടായിരുന്നു. പ്രാദേശിക റിക്രൂട്ട്മെന്റ് ബോർഡുകളും കൗൺസിലുകളും ജോലികളും ഭൂമി ഉപയോഗവും നിയന്ത്രിച്ചിരുന്നു. കേന്ദ്രഭരണ പ്രദേശമായി മാറ്റിയതിന് ശേഷം പുതിയ തൊഴിസ്ഥാനങ്ങൾ സൃഷ്ടിക്കപ്പെട്ടില്ല, കൗൺസിലുകൾ നിഷ്ക്രിയമായി, ജീവനക്കാർ കേന്ദ്ര ഭരണകൂടത്തിനു കീഴിലായി. റിക്രൂട്ട്മെന്റ് ബോർഡുകൾ അടച്ചുപൂട്ടി, പ്രാദേശികരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടു, തൊഴിലില്ലായ്മ പ്രതിസന്ധി രൂക്ഷമായി, പ്രത്യേകിച്ച് വിദ്യാഭ്യാസമുള്ള യുവാക്കൾക്ക്. കരാർ തൊഴിലുകൾ 'അടിമത്തം പോലെയാണ്' എന്ന് ലക്രൂക് വിശേഷിപ്പിച്ചു.

'ആറ് വർഷത്തെ അസംതൃപ്തി'യാണ് ലഡാക്ക് പ്രക്ഷോഭ സമയത്ത് ആളുകൾ അക്രമാസക്തരായി പെരുമാറാൻ കാരണമായതെന്ന് ലക്രൂക് പറഞ്ഞു. വിദ്യാഭ്യാസമുള്ള തൊഴിലില്ലാത്ത യുവാക്കൾ പ്രകോപിതരായി. വലിയ സോളാർ പ്രോജക്ടുകൾ- 15,000 ജിഡബ്ല്യൂ പദ്ധതി- പാസ്റ്ററൽ ഭൂമികൾക്ക്  ഭീഷണിയാണ്. 15,000 പ്രാദേശികർക്കെതിരെ 45,000 വിദേശ ജീവനക്കാർ വരുമ്പോൾ സാമ്പത്തിക-പാരിസ്ഥിതിക-സാംസ്കാരിക നാശം സംഭവിക്കും.' ലക്രൂക് മുന്നറിയിപ്പ് നൽകി. സർക്കാരിന്റെ ജോലി സംരക്ഷണ നോട്ടിഫിക്കേഷൻ പര്യാപ്തമല്ലെന്നും ലക്രൂക് പറഞ്ഞു. യുടിപി ഭരണകൂടം പ്രാദേശിക ജീവിതം മനസ്സിലാക്കുന്നില്ല, ഉന്നത ഓഫീസർമാർ ചെറിയ ടെന്യറുകളിൽ മാറുന്നു. പ്രക്ഷോഭങ്ങളെ പിന്തുണച്ച വില്ലേജ് ഹെഡുകളെ പിരിച്ചുവിടുന്നു. ലഡാക്കിന്റെ ഭാവി സംരക്ഷിക്കാൻ, പ്രാദേശിക ഭരണാധികാരം, ഭൂമി നിയമങ്ങൾ, തൊഴിൽ റിസർവേഷൻ എന്നിവ അടിയന്തരമാണെന്ന് ലക്രൂക് ഓർമിപ്പിച്ചു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് ചെറിങ് ദോർജെ ലക്രൂക് നിലവിലെ ലഡാക്കിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സംസാരിച്ചത്.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News