അത്താഴം പാകം ചെയ്യാനാവശ്യപ്പെട്ടു; ജ്യേഷ്ഠനെ അനിയൻ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി

കൊലപാതകത്തിന് ശേഷം പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

Update: 2024-06-27 09:25 GMT
Editor : ലിസി. പി | By : Web Desk

ലഖ്‌നൗ: അത്താഴം പാകം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ജ്യേഷ്ഠനെ അനിയൻ വെട്ടിക്കൊലപ്പെടുത്തി. ലഖ്‌നൗവില്‍ ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. അത്താഴം പാകം ചെയ്യാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രതിയായ സുജിത് കോറി (27) ജ്യേഷ്ഠനായ അശോക് കോറിയെ (35) കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

ഐസ് ക്രീം വിൽപനക്കാരനായ അശോക് കോറി മദ്യലഹരിയിലായിരുന്നു. മദ്യപിച്ച് ലക്കുകെട്ട് വീട്ടിലെത്തിയ ഇയാള്‍ സഹോദരനോട് പാചകം ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. പാചകം ചെയ്യാൻ സുജിത്ത് വിസമ്മതിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. സുജിത് മഴുവെടുത്ത്  സഹോദരനെ മാരകമായി ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു.

സംഭവത്തിന് ശേഷം സുജിത് ലഖ്നൗവിലെ ബാന്ത്ര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തതായും മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചതായും സൗത്ത് സോൺ അഡീഷണൽ ഡിസിപി ശശാങ്ക് സിംഗ് പറഞ്ഞു.ഇരുവരും അവിവാഹിതരാണെന്നും മാതാപിതാക്കൾ കുറച്ച് വർഷങ്ങൾക്ക് മുമ്പ് മരിച്ചെന്നും പൊലീസ് പറയുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News