'ഗുജറാത്തികളും രാജസ്ഥാനികളും പോയാൽ മഹാരാഷ്ട്ര ഒന്നുമല്ല'; വിവാദ പരാമർശവുമായി മഹാരാഷ്ട്ര ഗവർണർ

മുംബൈയിൽ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു ഗവർണറുടെ വിവാദ പരാമർശം. ശിവസേന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ അടക്കമുള്ളവർ ഗവർണറുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി.

Update: 2022-07-30 14:38 GMT

ന്യൂഡൽഹി: മഹാരാഷ്ട്രയെക്കുറിച്ച് ഗവർണർ ഭഗത് സിങ് കോഷ്യാരി നടത്തിയ പരാമർശം വിവാദത്തിൽ. ''മഹാരാഷ്ട്രയിൽനിന്ന് ഗുജറാത്തികളെയും രാജസ്ഥാനികളെയും ഒഴിവാക്കിയാൽ പിന്നെ സംസ്ഥാനത്തെ സാമ്പത്തികരംഗത്ത് ഒന്നും ബാക്കിയുണ്ടാവില്ല, പ്രത്യേകിച്ച് മുംബൈയിലും താനെയിലും. മുംബൈക്ക് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായി തുടരാൻ കഴിയില്ല'' - ഗവർണറുടെ ഈ വാക്കുകളാണ് വിവാദമായത്.

മുംബൈയിൽ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു ഗവർണറുടെ വിവാദ പരാമർശം. ശിവസേന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ അടക്കമുള്ളവർ ഗവർണറുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തി. മഹാരാഷ്ട്രയെ അപമാനിക്കുന്ന പരാമർശമാണ് ഗവർണർ നടത്തിയതെന്ന് ഉദ്ധവ് താക്കറെ ആരോപിച്ചു.

പരാമർശം വിവാദമായതിന് പിന്നാലെ രാജ്ഭവൻ വിശദീകരണക്കുറിപ്പ് പുറത്തിറക്കി. മുംബൈയെ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമാക്കി മാറ്റുന്നതിൽ രാജസ്ഥാനികളുടെയും ഗുജറാത്തികളുടെയും സംഭാവനകളെ പ്രകീർത്തിക്കുകയാണ് അദ്ദേഹം ചെയ്തതെന്ന് രാജ്ഭവൻ വിശദീകരിക്കുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News