ഇന്ത്യയിൽ മുസ്‍ലിംകള്‍ ആക്രമിക്കപ്പെടുന്നു എന്നത് വ്യാജപ്രചാരണമെന്ന് നിര്‍മല സീതാരാമന്‍

വേട്ടയാടപ്പെടുന്ന ജനവിഭാഗത്തിൻ്റെ ജനസംഖ്യ വർധിക്കുമോ എന്നും മന്ത്രി ചോദിച്ചു

Update: 2023-04-11 09:45 GMT

നിര്‍മല സീതാരാമന്‍

വാഷിംഗ്ടണ്‍: ഇന്ത്യയിൽ മുസ്‍ലിംകള്‍ ആക്രമിക്കപ്പെടുന്നു എന്നത് വ്യാജ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ.  ഇന്ത്യയിൽ മുസ്‍ലിംകളുടെ എണ്ണത്തിൽ കുറവ് ഉണ്ടായിട്ടില്ല. മുസ്‍ലിം ജനസംഖ്യ വർധിക്കുന്നു. വേട്ടയാടപ്പെടുന്ന ജനവിഭാഗത്തിൻ്റെ ജനസംഖ്യ വർധിക്കുമോ എന്നും മന്ത്രി ചോദിച്ചു. തിങ്കളാഴ്ച അമേരിക്കയിലെ പീറ്റേഴ്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്‍റര്‍നാഷണൽ ഇക്കണോമിക്‌സിൽ (പിഐഐഇ) ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷിയും വളർച്ചയും എന്ന വിഷയവുമായി ബന്ധപ്പെട്ട സംവാദത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

Advertising
Advertising

."ഇന്ത്യയിലേക്ക് വരുന്ന നിക്ഷേപകരിൽ അതിനുള്ള ഉത്തരം ഉണ്ടെന്ന് ഞാൻ കരുതുന്നു. അവർ വന്നുകൊണ്ടിരിക്കുന്നു.നിക്ഷേപങ്ങൾ സ്വീകരിക്കാൻ താൽപര്യമുള്ള ഒരാളെന്ന നിലയിൽ, ഇന്ത്യ കാണാത്താവര്‍ തയ്യാറാക്കുന്ന റിപ്പോർട്ടുകൾ ഉണ്ടാക്കുന്ന ധാരണകൾ കേൾക്കുന്നതിനു പകരം ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂ എന്ന് മാത്രമേ ഞാൻ പറയൂ'' പിഐഐഇ പ്രസിഡന്‍റ് ആദം എസ്. പോസന്‍റെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രി പറഞ്ഞു. പ്രതിപക്ഷ പാർട്ടിയിലെ എംപിമാരുടെ പദവി നഷ്‌ടപ്പെടുന്നതിനെക്കുറിച്ചും ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങൾ അക്രമത്തിന് വിധേയരാകുന്നതിനെക്കുറിച്ചും പാശ്ചാത്യ പത്രങ്ങളിൽ വന്ന റിപ്പോർട്ടുകളെ അധികരിച്ചുമായിരുന്നു പോസന്‍റെ ചോദ്യം.

"ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്‍ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ആ ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.അവരുടെ ജീവിതം ദുഷ്കരമാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അങ്ങനെ ഇന്ത്യയില്‍ സംഭവിക്കുമോ? അങ്ങനെയാണെങ്കില്‍ 1947ല്‍ ഉള്ളതിനെക്കാള്‍ മുസ്‍ലിങ്ങളുടെ എണ്ണം വര്‍ധിക്കുമോ? '' നിര്‍മല ചോദിച്ചു. പാകിസ്താനില്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണ്. അവരുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരികയാണ്. ചെറിയ ആരോപണങ്ങൾക്ക് പാകിസ്താനിലെ ന്യൂനപക്ഷങ്ങൾക്കെതിരെ കടുത്ത കുറ്റം ചുമത്തുകയും വധശിക്ഷ പോലുള്ള ശിക്ഷകളിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നും അവർ പറഞ്ഞു.പാകിസ്താനിലെ മുസ്‍ലിംകളെക്കാള്‍ മികച്ച ജീവിത നിലവാരം ഇന്ത്യയിലെ മുസ്‍ലിംകള്‍ക്കുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News