ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാക് പൗരൻ പിടിയിൽ

നിയന്ത്രണ രേഖയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്

Update: 2025-05-06 09:27 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാകിസ്താൻ പൗരന്‍ പിടിയിലായെന്ന് സൈന്യം. നിയന്ത്രണ രേഖയില്‍ നിന്നാണ് ഇയാളെ പിടികൂടിയത് . കൂടുതല്‍ അന്വേഷണം നടക്കുന്നതായി സൈന്യം അറിയിച്ചു.

പൂഞ്ച് സെക്ടറിലെ നിയന്ത്രണരേഖയിൽ നിന്ന് ഒരു പാകിസ്ഥാൻ പൗരനെ പിടികൂടിയതായി ഒരു സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി സാഹചര്യത്തിലാണ് അറസ്റ്റ്.

അതേസമയം ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുന്ന പശ്ചാത്തലത്തിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണ രേഖയിൽ സൈനിക നീക്കങ്ങൾ ഉണ്ടായാൽ നേരിടാൻ വേണ്ട തയ്യാറെടുപ്പുകൾ സേന വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

Advertising
Advertising

24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് അജിത്ത് ഡോവൽ പ്രധാനമന്ത്രിയെ കാണുന്നത്. തുടർച്ചയായ പന്ത്രണ്ടാം ദിവസവും പാകിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിയുതിർത്തു. ബാരാമുള്ള, പൂഞ്ച്, രജൗരി, ഉൾപ്പെടെ 8 ഇടങ്ങളിലാണ് വെടിവെപ്പ് ഉണ്ടായത് സൈന്യം ശക്തമായി തിരിച്ചടിച്ചു. അതിർത്തി സംസ്ഥാനങ്ങളിലെ മോക്ഡ്രിൽ നടത്തേണ്ട പ്രദേശങ്ങളുടെ പട്ടിക ആഭ്യന്തരമന്ത്രാലയം തയ്യാറാക്കി. പഞ്ചാബ്, ഒഡീഷ ഡൽഹി, ചണ്ഡീഗഡ് ഡൽഹി തുടങ്ങിയ ഇടങ്ങളിൽ നാളെ മോക്ഡ്രിൽ നടക്കും. മൂന്ന് വിഭാഗമായി തിരിച്ച് 259 ഇടങ്ങളിൽ മോക്ഡ്രിൽ നടക്കും. മെട്രോകൾ, സൈനിക കേന്ദ്രങ്ങൾ, ആണവ നിലയങ്ങൾ, പോർട്ടുകൾ എന്നിവയ്ക്ക് പ്രഥമ പരിഗണ. ഇവിടങ്ങളിൽ വ്യോമാക്രമണ സൈറനുകളും സ്ഥാപിക്കും

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News