മോദിയുടെ ക്ഷണം; സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലേക്ക്

ഏതാനും മണിക്കൂറുകൾ മാത്രമായിരിക്കും സന്ദർശനം.

Update: 2022-10-23 12:15 GMT

ന്യൂഡൽ‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം സൗദി കിരീടാവകാശിയും സൗദി അറേബ്യൻ‍ പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലെത്തുന്നു. നവംബർ പകുതിയിലാണ് അദ്ദേഹം ഇന്ത്യയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക.

ഇന്തോനേഷ്യയിലെ ബാലിയിൽ നടക്കുന്ന ജി-20 ഉച്ചകോടിയിലേക്കുള്ള യാത്രാമധ്യേയാണ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിലിറങ്ങുക. നവംബർ 14ന് പുലർച്ചെയായിരിക്കും സൗദി കിരീടാവകാശി ഇന്ത്യയിലെത്തുക.

ഏതാനും മണിക്കൂറുകൾ മാത്രമായിരിക്കും സന്ദർശനം. തുടർ‍ന്ന് അന്നു രാത്രി തന്നെ ഇന്തോനേഷ്യയിലേക്ക് പോകും. മോദിയും ഈ ഉച്ചകോടിയിൽ പങ്കെടുക്കും. സെപ്തംബറിൽ വിദേശകാര്യമന്ത്രി വഴിയാണ് മോദി സൗദി കിരീടാവകാശിക്ക് ക്ഷണക്കത്ത് അയച്ചത്.

നേരത്തെ, എണ്ണ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ ഒപെക് തീരുമാനമെടുത്തതിനു പിന്നാലെ, സൗദി ഊർജമന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ഈ ആഴ്ച ഇന്ത്യ സന്ദർശിച്ചിരുന്നു.

വാണിജ്യ- വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, ഓയിൽ വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി, വൈദ്യുതി മന്ത്രി ആർ.കെ സിങ് എന്നിവരുൾപ്പെടെയുള്ള മന്ത്രിമാരുമായി അദ്ദേഹം ചർച്ച നടത്തി. ഓൺലൈൻ വഴി ചൈനീസ് ഉദ്യോഗസ്ഥരുമായും അദ്ദേഹം ഒരേ സമയം ചർച്ച നടത്തിയിരുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News