ബംഗാൾ ഗവർണർക്കെതിരായ ലൈംഗികാരോപണം; രാജ്ഭവനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു

രാജ്ഭവന്റെ പ്രധാന ഗേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രദർശിപ്പിച്ചത്

Update: 2024-05-09 13:22 GMT
Advertising

ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദബോസിനെതിരായ ലൈംഗിക പീഡന പരാതിയിൽ രാജ്ഭവനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു. ഗവർണറുടെ നിർദേശപ്രകാരമാണ് ദൃശ്യങ്ങൾ പ്രദർശിപ്പിച്ചത്. പരാതിയിൽ പറഞ്ഞ സമയത്തെ ദൃശ്യങ്ങളാണ് തെരഞ്ഞെടുക്കപ്പെട്ട 100 പേർക്ക് മുമ്പാകെ കാണിച്ചത്. 

രാജ്ഭവന്റെ വടക്കു ഭാഗത്തുള്ള പ്രധാന ഗേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രദർശിപ്പിച്ചത്. സംഭവം നടന്നെന്ന് പറയുന്ന ദിവസത്തെ വൈകീട്ട് അഞ്ചര മുതലുള്ള ദൃശ്യങ്ങളാണിവ. ഈ മാസം രണ്ടിന് വൈകീട്ട് ആറു മണിയോടെയാണ് ഗവർണർ പീഡിപ്പിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നത്. ഗവർണർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതു പ്രകാരമാണ് പ്രദർശനം.

ഫോൺ മുഖേനയും ഇമെയിൽ മുഖേനയും ദൃശ്യങ്ങളാവശ്യപ്പെട്ടവരിൽ നിന്ന് തെരഞ്ഞെടുത്ത 100 പേരാണ് രാജ്ഭവനിൽ എത്തിയത്. ദൃശ്യങ്ങൾ ഇ-മെയിൽ വഴി അയച്ചുകൊടുക്കുമെന്നും രാജ്ഭവൻ പറയുന്നുണ്ട്. ഇത് മമതാ ബാനർജിക്കും പൊലീസിനുമല്ലാത്ത ആർക്കും നൽകുമെന്ന് കഴിഞ്ഞ ദിവസം ഗവർണർ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഒരു കാമറയിലെ ദൃശ്യങ്ങൾ മാത്രം പ്രദർശിപ്പിച്ച് രാജ്ഭവൻ തടിതപ്പുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News