ഉഡുപ്പിയിൽ വേട്ടയ്ക്കിടെ വെടിയേറ്റ് കാറും വീടിന്‍റെ വാതിലും തകര്‍ന്നു; രണ്ട് പേര്‍ അറസ്റ്റിൽ

വീട്ടുടമ ഗുരുരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്

Update: 2025-09-11 13:53 GMT

മംഗളൂരു: ഉഡുപ്പി ജില്ലയിലെ കനജാരുവിൽ വേട്ടയാടുന്നതിനിടെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് കാറും വീടിന്‍റെ വാതിലും തകര്‍ന്നു. സംഭവത്തിൽ രണ്ട് പേരെ ഹിരിയഡ്ക പൊലീസ് അറസ്റ്റ് ചെയ്തു.

കുടി ഗ്രാമത്തിലെ കൊണ്ടടിയിലെ പ്രദീപ് (35), ഹിരിയഡ്ക ഗുഡ്ഡെയങ്ങാടിയിലെ മനോജ് (25) എന്നിവരാണ് അറസ്റ്റിലായത് . ഇവരിൽ നിന്ന് ലൈസൻസില്ലാത്ത ഷോട്ട്ഗൺ, ഏഴ് വെടിയുണ്ടകൾ, ബൈക്ക് എന്നിവ പിടിച്ചെടുത്തു. വീട്ടുടമ ഗുരുരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത് . ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കറും അഡീ. എസ്പി സുധാകറും അറസ്റ്റിന് നേതൃത്വം നൽകി.

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News