ഭൂരിപക്ഷം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണം; ഉദ്ധവ്, ഷിൻഡെ വിഭാഗങ്ങളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

രണ്ടു വിഭാഗങ്ങളോടും എന്താണ് പാർട്ടിയിലുണ്ടായ തർക്കമെന്നതിനെ കുറിച്ചും ബിജെപിയുടെ പിന്തുണയോടെ ഏക്‌നാഥ് ഷിൻഡെ സർക്കാർ രൂപീകരിച്ചതിനെ കുറിച്ചും വിശദീകരിക്കുന്ന ഏഴുതി തയ്യാറാക്കിയ രേഖകൾ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Update: 2022-07-23 05:48 GMT

മുംബൈ: ഭൂരിപക്ഷം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ശിവസേനയിലെ ഉദ്ധവ് താക്കറെ, ഏക്‌നാഥ് ഷിൻഡെ വിഭാഗങ്ങളോട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. ആഗസ്റ്റ് എട്ടിന് മുമ്പ് രേഖകൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

രണ്ടു വിഭാഗങ്ങളോടും എന്താണ് പാർട്ടിയിലുണ്ടായ തർക്കമെന്നതിനെ കുറിച്ചും ബിജെപിയുടെ പിന്തുണയോടെ ഏക്‌നാഥ് ഷിൻഡെ സർക്കാർ രൂപീകരിച്ചതിനെ കുറിച്ചും വിശദീകരിക്കുന്ന ഏഴുതി തയ്യാറാക്കിയ രേഖകൾ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ശിവസേനയിൽ രണ്ട് ഗ്രൂപ്പുകളുണ്ടെന്നത് യാഥാർഥ്യമാണ്. അതിൽ ഒരു ഗ്രൂപ്പിനെ ഷിൻഡെയും മറ്റൊരു ഗ്രൂപ്പിനെ ഉദ്ധവ് താക്കറെയും നയിക്കുന്നു. രണ്ടുപേരും തങ്ങളാണ് യഥാർഥ ശിവസേനയെന്നാണ് അവകാശപ്പെടുന്നത്. അവരുടെ നേതാക്കൾ ആരോപണവിധേയരാണ്. രണ്ട് ഗ്രൂപ്പുകളും പറയുന്നത് പോലെ അവരുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കപ്പെടണമെങ്കിൽ യഥാർഥ വസ്തുതകൾ വ്യക്തമാവണം. അതുകൊണ്ടു തന്നെ രേഖകൾ അടിയന്തരമായി സമർപ്പിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.

ശിവേസനയിൽ വിമത നീക്കം നടത്തിയ ഏക്‌നാഥ് ഷിൻഡെ മഹാരാഷ്ട്രയിൽ ഭരണം പിടിച്ചിരുന്നു. ശിവസേനയുടെ 55 എംഎൽഎമാരിൽ 40 പേരുടെ പിന്തുണയുണ്ടെന്നും 18 എംപിമാരിൽ 12 പേരുടെ പിന്തുണയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News