പിടിച്ചെടുത്തത് 20 കോടിയുടെ നോട്ടുകൾ; ആരാണ് അർപ്പിത മുഖർജി

അമ്പത് ലക്ഷം മൂല്യമുള്ള സ്വർണവും 20 മൊബൈല്‍ ഫോണും ഇവരുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു

Update: 2022-07-23 07:10 GMT
Editor : abs | By : Web Desk
Advertising

കൊൽക്കത്ത: അധ്യാപക നിയമനത്തിന് കോഴ വാങ്ങിയ കേസിൽ ഇ.ഡി അറസ്റ്റു ചെയ്ത തൃണമൂൽ നേതാവ് പാർത്ഥ ചാറ്റർജിയുടെ അനുയായി അർപ്പിത മുഖർജിയുടെ വീട്ടിൽനിന്ന് കണ്ടെടുത്തത് 20 കോടി രൂപയുടെ കറൻസി. നോട്ടെണ്ണൽ യന്ത്രത്തിന്റെ സഹായത്തോടെയാണ് പണം ഇ.ഡി എണ്ണി തിട്ടപ്പെടുത്തിയത്. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളായിരുന്നു ഇവരുടെ വീടു നിറയെ.

കറൻസികൾക്കു പുറമേ, വ്യാജ റെക്കോർഡുകൾ, 20 മൊബൈൽ ഫോൺ, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾ, വിദേശ കറൻസികൾ, അമ്പത് ലക്ഷം മൂല്യമുള്ള സ്വർണം തുടങ്ങിയവും കണ്ടെടുത്തെന്ന് ഇ.ഡി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പശ്ചിമ ബംഗാൾ സ്‌കൂൾ സർവീസ് കമ്മീഷനിലെയും പ്രൈമറി എജ്യുക്കേഷൻ ബോർഡിലെയും റിക്രൂട്ട്മെന്റ് അഴിമതിയിൽനിന്നുള്ള വരുമാനമാണ് ഈ തുകയെന്നാണ് ഇ.ഡി സംശയിക്കുന്നത്. 

 

പാർത്ഥ ചാറ്റർജിയുടെ അടുത്ത സുഹൃത്തും അനുയായിയുമാണ് അർപ്പിത മുഖർജിയെന്നാണ് ഇ.ഡി വിശേഷിപ്പിക്കുന്നത്. ബംഗാളി, ഒഡിയ തമിഴ് സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുള്ള നടിയാണ് അർപ്പിത. 2019ലും 2020ലും പാർത്ഥ ചാറ്റർജിയുടെ ദുർഗ്ഗാ പൂജാ കമ്മിറ്റിയുടെ നക്തല ഉദയൻ സംഘത്തിന്റെ പ്രമോഷണൽ കാമ്പയിനുകളുടെ പ്രധാനിയായിരുന്നു. കൊൽക്കത്തയിലെ ഏറ്റവും വലിയ ദുർഗാപൂജാ കമ്മിറ്റികളിലൊന്നാണ് പാർത്ഥ ചാറ്റർജിയുടെ കമ്മിറ്റി. വർഷങ്ങളായി ദക്ഷിണ കൊൽക്കത്തയിലെ അത്യാഡംബ ഫ്‌ളാറ്റിലാണ് ഇവർ താമസിക്കുന്നത്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News