അലിഗഢ് മലപ്പുറം കാമ്പസിന്റെ ശോചനീയാവസ്ഥക്കെതിരെ എ.എ റഹീം എം.പി

സർവകലാശാല കോർട്ട് യോഗത്തിലാണ് റഹീം രൂക്ഷ വിമർശനമുന്നയിച്ചത്.

Update: 2023-11-06 12:11 GMT

മലപ്പുറം: അലിഗഢ് മലപ്പുറം കാമ്പസിന്റെ ശോചനീയാവസ്ഥക്കെതിരെ എ.എ റഹീം എം.പി. സർവകലാശാല കോർട്ട് യോഗത്തിലാണ് റഹീം രൂക്ഷ വിമർശനമുന്നയിച്ചത്. സംസ്ഥാന സർക്കാർ 343 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകിയിട്ടും വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ല. റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യം നൽകിയിട്ടും വികസന പ്രവർത്തനങ്ങൾ വൈകുകയാണെന്നും എം.പി സൂചിപ്പിച്ചു. സർവകലാശാല കോർട്ട് അംഗമായി എ.എ റഹീം തിരഞ്ഞെടുക്കപ്പെട്ട ശേഷം നടന്ന ആദ്യ യോഗത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

അലിഗഢ് മലപ്പുറം കാമ്പസിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി മീഡിയവൺ വാർത്ത നൽകിയിരുന്നു. നൂറിൽ കൂടുതൽ കോഴ്‌സുകൾ ആരംഭിക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നെങ്കിലും മൂന്നു കോഴ്‌സുകൾ മാത്രമാണ് ഇതുവരെ തുടങ്ങിയത്. അടിസ്ഥാന സൗകര്യ വികസനം അടക്കം മീഡിയവൺ റിപ്പോർട്ടിലെ വസ്തുതകൾ എ.എ റഹീം കോർട്ട് യോഗത്തിൽ ചൂണ്ടിക്കാണിച്ചതായാണ് വിവരം.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News