'സാഹോദര്യമെന്ന ഭരണഘടനാ മൂല്യം പള്ളുരുത്തി സ്കൂളില്‍ കൊല ചെയ്യപ്പെട്ടു'; കെഎസ് യു നേതാവ് അഡ്വ. ആസിഫ് മുഹമ്മദ്

നമ്മുടെ മതനിരപേക്ഷ സംസ്കാരത്തില്‍ നിന്നും ആ കുഞ്ഞിനെ പുറംതള്ളാൻ പാടില്ലായിരുന്നു

Update: 2025-10-18 07:47 GMT

അഡ്വ. ആസിഫ് മുഹമ്മദ് Photo| Facebook

തൃശൂര്‍: സാഹോദര്യമെന്ന ഭരണഘടനാ മൂല്യം പള്ളുരുത്തി സെന്‍റ്.റീത്താസ് സ്കൂളില്‍ കൊല ചെയ്യപ്പെട്ടുവെന്ന് കെഎസ് യു സംസ്ഥാന കണ്‍വീനർ അഡ്വ. ആസിഫ് മുഹമ്മദ്. നമ്മുടെ മതനിരപേക്ഷ സംസ്കാരത്തില്‍ നിന്നും ആ കുഞ്ഞിനെ പുറംതള്ളാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

നമ്മുടേത് മതേതരത്വമല്ല, മതനിരപേക്ഷതയാണ്. നമ്മുടേത് തള്ളിക്കളയല്ല, ഉള്‍ക്കൊള്ളലാണ്. ഫ്രറ്റേണിറ്റി എന്ന ഭരണഘടനാ മൂല്യം പള്ളുരുത്തിയിലെ സ്കൂളില്‍ കൊല ചെയ്യപ്പെട്ടു. നമ്മുടെ മതനിരപേക്ഷ സംസ്കാരത്തില്‍ നിന്നും ആ കുഞ്ഞിനെ പുറംതള്ളാൻ പാടില്ലായിരുന്നു. ആ പുറംതള്ളല്‍ ഒരു ഭരണഘടനാ നിന്ദയാണ്.

എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നത് ഉള്‍ക്കൊള്ളലെന്ന മൂല്യത്തിന്‍റെ ബലത്തിലാണ്. ഹിന്ദുത്വവാദികള്‍ക്കെതിരായ നമ്മുടെ സമരം പോലും ആ മൂല്യത്തെ വന്ദിച്ച ശേഷമേ സാധ്യമാകൂ. വിനയവും ലാളിത്യവും കാരുണ്യവും നമുക്ക് പ്രാവർത്തികമാക്കാം. ഉള്‍ക്കൊള്ളലെന്ന ഭരണഘടനാ മൂല്യവും നമുക്ക് യാഥാർത്ഥ്യമാക്കാം. ആ മകളെ നമുക്ക് പഠിപ്പിക്കാം. ആ കുഞ്ഞും അവളുടെ തട്ടവും നമ്മുടെ മതേതര സംസ്കാരത്തിന് അകത്തുള്ളതാണ് പുറത്തല്ല എന്ന ഓർമ വേണം. ഭരണഘടനയാണ് നമ്മുടെ രഥം ഫ്രറ്റേണിറ്റിയാണ് അതിന്‍റെ കൊടിക്കൂറ.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News