വിവാദങ്ങൾക്കിടയിൽ രാജ്ഭവനിൽ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം

രാജ്ഭവനിലെ പ്രഭാഷണവേദിയിലാണ് ഇന്നും സിംഹപ്പുറത്തിരിക്കുന്ന കാവിക്കോടിയേന്തിയ ഭാരതാംബയുടെ ചിത്രവും, നിലവിളക്കും പ്രത്യക്ഷപ്പെട്ടത്

Update: 2025-06-17 10:58 GMT

തിരുവനന്തപുരം: രാജ്ഭവനിൽ വീണ്ടും കവിക്കോടിയേന്തിയ ഭാരതാംബയുടെ ചിത്രം. പ്രതിഷേധങ്ങൾക്കിടയിലും ചിത്രം മാറ്റാതെ രാജ്ഭവൻ. രാജ്ഭവനിലെ പ്രഭാഷണവേദിയിലാണ് ഇന്നും സിംഹപ്പുറത്തിരിക്കുന്ന കാവിക്കോടിയേന്തിയ ഭാരതാംബയുടെ ചിത്രവും, നിലവിളക്കും പ്രത്യക്ഷപ്പെട്ടത്. നേരത്തെ എസ്.ഗുരുമൂർത്തിയുടെ പ്രഭാഷണവേദിയിലും ചിത്രമുണ്ടായിരുന്നു. ഈ ചിത്രം മാറ്റണമെന്നായിരുന്നു കൃഷിമന്ത്രി ആവശ്യപ്പെട്ടത്. ചിത്രം മാറ്റാനാകില്ലെന്നായിരുന്നു രാജ്ഭവൻ നിലപാട്.

രാജ്ഭവനിലെ ഫോട്ടോ വിവാദത്തോട് പ്രതികരിച്ച് മന്ത്രി വി.ശിവൻകുട്ടി. ഗവർണർ താനിരിക്കുന്ന സ്ഥാനത്തെ ബഹുമാനിക്കണമെന്നും രാജ്യത്തെ മുഴുവൻ കാവിവൽക്കരിക്കുമ്പോൾ രാജ്ഭവൻ കാവിവൽക്കരിക്കുന്നതിൽ അതിശയോക്തിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു. 'കാവിവൽക്കരണത്തിനു വേണ്ടിയല്ല അദ്ദേഹത്തെ ഗവർണറാക്കിയത് എന്ന് തിരിച്ചറിയണം. ആദ്യ ആഴ്ചകളിൽ അദ്ദേഹം നല്ല കുട്ടിയായിരുന്നു' ശിവൻകുട്ടി കൂട്ടിച്ചേർത്തു. 



Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News