'സ്‌റ്റേഷനിൽ വെച്ച് മർദിച്ചു, പക്ഷേ ആരാണെന്നറിയില്ല'; കിളികൊല്ലൂർ കേസിൽ കമ്മീഷണറുടെ വിചിത്ര റിപ്പോർട്ട്

മർദനമേറ്റത് പൊലീസ് സ്റ്റേഷനിൽ വെച്ച് തന്നെയാണെങ്കിലും മർദിച്ചത് ആരാണെന്നതിൽ വ്യക്തതയില്ലെന്നാണ് മനുഷ്യാവകാശ കമ്മീഷന് പൊലീസ് കമ്മീഷണർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

Update: 2022-11-27 07:38 GMT

കൊല്ലം: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും മർദിച്ച സംഭവത്തിൽ പൊലീസുകാരെ സംരക്ഷിച്ച് കമ്മീഷണറുടെ വിചിത്ര റിപ്പോർട്ട്. സൈനികനായ വിഷ്ണുവിനും സഹോദരനും മർദനമേറ്റത് പൊലീസ് സ്റ്റേഷനിൽ വെച്ച് തന്നെയാണെങ്കിലും മർദിച്ചത് ആരാണെന്നതിൽ വ്യക്തതയില്ലെന്നാണ് മനുഷ്യാവകാശ കമ്മീഷന് പൊലീസ് കമ്മീഷണർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

പൊലീസ് ഉദ്യോഗസ്ഥർ മർദിച്ചുവെന്ന് സഹോദരങ്ങൾ മൊഴി നൽകിയെങ്കിലും തെളിവുകളില്ല. അതിനാൽ മർദിച്ചതാരാണെന്ന് അറിയില്ല. സ്‌റ്റേഷന് പുറത്തുവെച്ചാണ് ഇരുവർക്കും മർദനമേറ്റതെന്ന പൊലീസ് വാദത്തിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Advertising
Advertising

തല്ലിയതാരാണെന്ന് പറയാതെ വിചിത്രമായ റിപ്പോർട്ടാണ് പൊലീസ് നൽകിയതെന്ന് മർദനമേറ്റ വിഘ്‌നേഷ് മീഡിയവണിനോട് പറഞ്ഞു. ഏറ്റവും ക്രൂരമായി മർദിച്ച അനീഷിന്റെയും വിനോദിന്റെയും പേര് റിപ്പോർട്ടിൽ പറയുന്നില്ല. താഴേ തട്ടിലുള്ള ചില പൊലീസുകാരെ കരുവാക്കി ഉന്നതരെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. പൊലീസ് ഈ കേസ് അന്വേഷിക്കുന്നതിൽ തൃപ്തിയില്ലെന്നും വിഘ്‌നേഷ് പറഞ്ഞു.


Full View

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News