പി.ഡബ്ള്യൂ.ഡി റസ്റ്റ് ഹൗസുകൾ ജനങ്ങൾക്ക് തുറന്ന് കൊടുത്തതിലൂടെ സർക്കാരിന് ലഭിച്ചത് 4 കോടി 33 ലക്ഷം രൂപയുടെ ലാഭം

പദ്ധതിയുടെ ഒന്നാം വാർഷികാഘോഷം കോഴിക്കോട് നടന്നു

Update: 2022-11-02 01:31 GMT

കോഴിക്കോട്: പി.ഡബ്ള്യൂ.ഡി റസ്റ്റ് ഹൗസുകൾ ജനങ്ങൾക്ക് തുറന്ന് കൊടുത്തതിലൂടെ സർക്കാരിന് ലഭിച്ചത് 4 കോടി 33 ലക്ഷം രൂപയുടെ ലാഭം. റസ്റ്റ് ഹൗസുകൾ കൂടുതൽ ജനകീയമാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതിയുടെ ഒന്നാം വാർഷികാഘോഷം കോഴിക്കോട് നടന്നു

ഒരു വർഷം മുൻപാണ് പി.ഡബ്ള്യൂ. ഡി റസ്റ്റ് ഹൗസുകൾ പൊതുജനങ്ങൾക്കുകൂടി താമസത്തിനായി നൽകുന്ന വിധത്തിൽ പീപ്പിൾസ് റസ്റ്റ് ഹൗസാക്കി മാറ്റിയത്. ചെറിയ ചിലവിൽ ആളുകൾക്ക് താമസിക്കാമെന്നതിനാൽ ഓൺലൈനിൽ ബുക്ക് ചെയ്തവരുടെ എണ്ണം കൂടി. 67,000 ആളുകൾ ഒരു വർഷത്തിനിടയിൽ ഈ റസ്റ്റ്ഹൗസുകളിലേക്കെത്തിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഭക്ഷണമുൾപ്പെടെ നൽകുന്ന രീതിയിലേക്ക് റസ്റ്റ് ഹൗസുകളെ മാറ്റുകയാണ് ലക്ഷ്യം. മികച്ച തീരുമാനമാണിതെന്ന് മുഖ്യാതിഥിയായ നടൻ സന്തോഷ് കീഴാറ്റൂർ പറഞ്ഞു. 148 റസ്റ്റ്ഹൗസുകളിലായി 1189 മുറികളാണ് വിവിധ ജില്ലകളിലായി ജനങ്ങൾക്ക് നൽകുന്നത്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News