'രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുന്നു';പള്ളികളിൽ സർക്കുലർ വായിച്ച് ലത്തീൻ രൂപത

മാർച്ച് 22ന് പ്രാർത്ഥനാ ദിനമായി ആചരിക്കുമെന്ന് ലത്തീൻ രൂപത

Update: 2024-03-17 03:10 GMT

തിരുവനന്തപുരം: രാജ്യത്ത് ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുന്നതായി ലത്തീൻ രൂപത. പള്ളികളിൽ വായിച്ച സർക്കുലറിലാണ് വിമർശനം ഉന്നയിച്ചത്. ക്രിസ്തീയ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണം പതിവായെന്നും മത ധ്രുവീകരണം രാജ്യത്തെ സാമൂഹിക സൗഹാർദം തകർക്കുന്നുവെന്നും കുറ്റപ്പെടുത്തി. മാർച്ച് 22ന് പ്രാർത്ഥനാ ദിനമായി ആചരിക്കുമെന്ന് വ്യക്തമാക്കി.

2023 ൽ മാത്രം 687 ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ ഉണ്ടായെന്നും സർക്കുലറിൽ പറഞ്ഞു. 2014ൽ 147 ആക്രമണങ്ങളാണ് ക്രൈസ്തവർക്കെതിരെ നടന്നിരുന്നതെന്നും ചൂണ്ടിക്കാട്ടി. ലത്തീൻ സഭയുടെ കീഴിലുള്ള എല്ലാ പള്ളികളിലും സർക്കുലർ വായിക്കുന്നുണ്ട്. തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്തയാണ് സർക്കുലർ ഇറക്കിയത്.

Advertising
Advertising




 


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News