ബാങ്കിൽ നിക്ഷേപിച്ചത് 16 ലക്ഷം രൂപ, 12 വർഷം കഴിഞ്ഞിട്ടും ഒരു രൂപ പോലും തിരികെ ലഭിച്ചില്ല; പോരാട്ടം ബാക്കിയാക്കി കൃഷ്ണപിള്ള മടങ്ങി

2011ൽ ബാങ്ക് പൊളിഞ്ഞതോടെ 3000 ത്തോളം നിക്ഷേപകർക്ക് പണം നഷ്ടമായി

Update: 2023-09-04 02:13 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം: ജീവിത സമ്പാദ്യം മുഴുവൻ സഹകരണ ബാങ്കിൽ നിക്ഷേപിച്ച് അത് തിരികെ കിട്ടുന്നതിന് 12 വർഷം പോരാട്ടങ്ങൾ നടത്തേണ്ടി വന്ന മുൻ അധ്യാപകൻ വി.ആർ കൃഷ്ണപിള്ള അന്തരിച്ചു. പൂട്ടിപ്പോയ കൊല്ലം താമരക്കുടി സഹകരണ ബാങ്കിൽ 16 ലക്ഷം രൂപയായിരുന്നു കൃഷ്ണപിള്ള നിക്ഷേപിച്ചിരുന്നത്. 12 വർഷം പോരാടിയിട്ടും ഒരു രൂപ പോലും തിരികെ ലഭിച്ചിരുന്നില്ല. 13 കോടി രൂപയുടെ ക്രമക്കേടിനെ തുടർന്ന് 2011 ലാണ് ബാങ്ക് അടച്ചു പൂട്ടിയത്.

18 വർഷം മുമ്പ് 16 ലക്ഷം രൂപയാണ് കൃഷ്ണപിള്ള താമരക്കുടി സഹകരണ ബാങ്കിൽ നിക്ഷേപിച്ചത്. ബാങ്ക് പൊളിഞ്ഞതോടെ നിക്ഷേപം തിരികെ ലഭിക്കുന്നതിനുള്ള പോരാട്ടങ്ങൾക്കിടെയാണ് അന്ത്യം. സി.പി.എം നേതൃത്വത്തിൽ എൽ.ഡി.എഫ് 40 വർഷത്തോളം ഭരണം നടത്തിയ ബാങ്ക് ആണിത്. 2011ൽ ബാങ്ക് പൊളിഞ്ഞതോടെ 3000 ത്തോളം നിക്ഷേപകർക്ക് പണം നഷ്ടമായി. ഹൈക്കോടതി ഉത്തരവ് നൽകിയിട്ടും നിക്ഷേപകർക്ക് പണം ലഭിച്ചില്ല. കൃഷ്ണപിള്ള മരിച്ചുവെങ്കിലും പ്രതീക്ഷ നഷ്ടപെട്ട ആയിരങ്ങൾ തങ്ങളുടെ മരണത്തിന് മുൻപ് പണം ലഭിക്കും എന്ന വിശ്വാസത്തിലാണ് ഇപ്പോഴും കാത്തിരിക്കുന്നത്.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News