നരബലി കേസ്; മുഖ്യപ്രതി മുഹമ്മദ് ഷാഫിയുമായി ഇന്നും തെളിവെടുപ്പ് നടത്തും

ഭഗവൽ സിങിനെ വീണ്ടും ഇലന്തൂരിലെത്തിച്ച് തെളിവെടുക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്

Update: 2022-10-18 01:15 GMT

പത്തനംതിട്ട: ഇലന്തൂർ നരബലി കേസിൽ മുഖ്യപ്രതി മുഹമ്മദ് ഷാഫിയുമായി ഇന്നും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. കൊച്ചി ഗാന്ധിനഗറിൽ ഷാഫി വാടകയ്ക്ക് താമസിച്ച വീട്, ഷേണായീസ് റോഡിലെ ഹോട്ടൽ എന്നിവിടങ്ങളിലാകും തെളിവെടുപ്പ്. ഭഗവൽ സിങിനെ വീണ്ടും ഇലന്തൂരിലെത്തിച്ച് തെളിവെടുക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.

ഇന്നലെ വൈകീട്ട് 2 മണിക്കൂർ നീണ്ട തെളിവെടുപ്പിന് ഒടുവിലാണ് കൊലപ്പെട്ട പത്മത്തിന്‍റെ 39 ഗ്രാം തൂക്കം വരുന്ന ആഭരണങ്ങൾ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. പത്മത്തെ കൊലപ്പെടുത്തിയ ശേഷം ,ഷാഫി ഇവരുടെ സ്വർണാഭരണങ്ങൾ ഗാന്ധി നഗറിലെ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച് ഒരു ലക്ഷത്തി പതിനായിരം രൂപ വാങ്ങിയിരുന്നു. സ്വർണത്തിന്മേൽ ഷാഫിക്ക് എത്ര രൂപ നൽകി, എത്ര ഗ്രാം സ്വർണം ഷാഫി പണയം വെച്ചു എന്നീ കാര്യങ്ങൾ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. ഒപ്പം ഇതിന് മുമ്പ് ഷാഫി ഈ ധനകാര്യ സ്ഥാപനത്തിൽ നടത്തിയ പണമിടപാടും അന്വേണ സംഘം പരിശോധിച്ചു.

Advertising
Advertising

സ്കോർപിയോ വിറ്റുവെന്ന് പറഞ്ഞ് 40000 രൂപ വീട്ടിൽ നൽകിയെന്നാണ് ഷാഫിയുടെ ഭാര്യ നേരത്തേ പൊലീസിന് മൊഴി നൽകിയത്. അതിനാൽ ബാക്കി തുകയെ സംബന്ധിച്ചും ഷാഫി മറുപടി പറയേണി വരും. പത്മത്തെ കെട്ടിയിടാൻ ഉപയോഗിച്ച കയറും മൃതദേഹങ്ങൾ വെട്ടിമുറിക്കാൻ ഉപയോഗിച്ച കത്തികളും വാങ്ങിയ കടകളിൽ ഭഗവൽ സിങിനെ എത്തിച്ചുള്ള തെളിവെടുപ്പാണ് ഇനി ഇലന്തൂരിൽ നടക്കാനുള്ളത്. ഇതിനായി ഭഗവൽ സിങിനെ വീണ്ടും ഇലന്തൂരിലെത്തിക്കും. ഒപ്പം കേസിൽ ഫോറൻസിക് അന്വേഷണത്തിന്‍റെ ഭാഗമായി നടത്തിയ പ്രതികളുടെ വൈദ്യ പരിശോധന ഫലവും ഉടനെ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ പ്രതീക്ഷ. ഇന്നലെ കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ച പ്രതികളിൽ നിന്നും ഡി.എൻ.എ പരിശോധനകൾക്കായി ശരീര സ്രവങ്ങളും രക്തസാമ്പിളുകളും ശേഖരിച്ചിരുന്നു. ലൈംഗിക വൈകൃതത്തിനടിമയാണ് ഷാഫി എന്നതിൽ ശാസ്ത്രീയ തെളിവുകളും കണ്ടെത്തേണ്ടതുണ്ട്. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വലിയ പൊലീസ് സുരക്ഷയിലായിരിക്കും ഷാഫിയെയും കൊണ്ടുളള ഇന്നത്തെയും തെളിവെടുപ്പ്.


Full View



Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News