പൊലീസിന്റെ ഗുരുതര വീഴ്ച; ആളുമാറി അറസ്റ്റ് ചെയ്ത വൃദ്ധ കോടതി കയറിയത് നാല് വർഷം

കുനിശ്ശേരി സ്വദേശിയായ ഭാരതിക്കാണ് ഇല്ലാത്ത കേസിന്റെ പേരിൽ നാലു വർഷം കോടതി കയറേണ്ടിവന്നത്.

Update: 2023-08-01 09:58 GMT

പാലക്കാട്: പൊലീസ് ആളുമാറി അറസ്റ്റ് ചെയ്ത വൃദ്ധക്ക് കോടതി കയറേണ്ടിവന്നത് നാല് വർഷം. ജാമ്യത്തിലിറങ്ങിയ പ്രതിക്ക് പകരം പൊലീസ് അറസ്റ്റ് ചെയ്ത 84 കാരിയായ ഭാരതിക്കാണ് ഈ ദുരനുഭവം. വീട്ടിൽ കയറി അതിക്രമം കാണിച്ചെന്ന കേസിലാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

1998 ലാണ് കേസിനാസ്പദമായ സംഭവം. കള്ളിക്കാട് സ്വദേശി രാജഗോപാൽ വീട്ടുജോലിക്കാരിക്കെതിരെ പരാതി നൽകിയിരുന്നു. ഈ കേസിലാണ് യഥാർഥ പ്രതിക്ക് പകരം കുനിശ്ശേരി സ്വദേശി ജനാർദനന്റെ ഭാര്യ ഭാരതിയെ 2019ൽ പൊലീസ് അറസ്റ്റ് ചെയ്തത്. നാല് വർഷത്തെ നിയമപോരാട്ടതിനോടുവിൽ ഭാരതിയെ കോടതി വെറുതെ വിടുകയായിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News