നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന: പ്രതി റോബിൻ പിടിയിൽ

പൊലീസിനെ കണ്ട് മീനച്ചിലാറ്റിലേക്ക് ചാടിയാണ് റോബിൻ കഴിഞ്ഞദിവസം രക്ഷപ്പെട്ടത്

Update: 2023-09-29 03:27 GMT
Editor : ലിസി. പി | By : Web Desk

കോട്ടയം: കുമാരനെല്ലൂരിൽ നായ്ക്കളുടെ കാവലിൽ കഞ്ചാവ് വിൽപ്പന നടത്തിയ പ്രതി റോബിൻ ജോർജ് കസ്റ്റഡിയിൽ. തമിഴ്‌നാട്ടിൽ നിന്നാണ് റോബിനെ പിടികൂടിയത്. കുമാരനെല്ലൂരിലെ റോബിന്റെ വീട്ടിൽ നിന്നും 18 കിലോ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തിരുന്നത്.

കഴിഞ്ഞ ദിവസം പൊലീസിനെ കണ്ട് മീനച്ചിലാറ്റിലേക്ക് ചാടി നീന്തി റോബിൻ രക്ഷപ്പെട്ടിരുന്നു. കൊശമറ്റം കോളനി ഭാഗത്തു നിന്നും ആറ്റിൽ ചാടിയാണ് ഇയാൾ രക്ഷപ്പെട്ടത്. റോബിൻ രക്ഷപ്പെടാൻ ഉപയോഗിച്ച ഓട്ടോറിക്ഷ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. തന്റെ അനുമതിയില്ലാതെ വാഹനം ഉപയോഗിച്ചതായാണ് ഓട്ടോ ഡ്രൈവർ പൊലീസിന് മൊഴി നൽകിയത്.  പിടികൂടിയ കഞ്ചാവ് എവിടെ നിന്നും വാങ്ങി എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. കോട്ടയം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

Advertising
Advertising

അതേസമയം,  റോബിൻ ജോർജിനെ സുഹൃത്തുക്കൾ കുടുക്കിയതാണെന്ന് ഭാര്യ മീഡിയവണിനോട് പറഞ്ഞു. അനന്ദുവെന്ന സുഹൃത്താണ് ബാഗ് കൊണ്ടു വെച്ചതെന്ന് റോബിൻ പറഞ്ഞിരുന്നതായും ഭാര്യ പറഞ്ഞു. ബാഗില്‍ തുണിയാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ അതിലെന്തോ പ്രശ്നമുണ്ടെന്ന് പിന്നീട് വിളിച്ചപ്പോള്‍ പറഞ്ഞു. റോബിന്‍റെ കൂടെ സഹായി ആയിരുന്ന ആളെയും കാണാതായിട്ടുണ്ടെന്നും ഭാര്യ പറയുന്നു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News