ഗവർണർ - സർക്കാർ പോര് വീണ്ടും; ബില്ലുകളിൽ ഒപ്പിടാത്ത നടപടിക്കെതിരെ സർക്കാർ സുപ്രിംകോടതിയിലേക്ക്

ഗവർണറുടെ ഏത് നീക്കത്തെയും നേരിടാനാണ് ഇടതുമുന്നണി തീരുമാനം

Update: 2023-09-28 02:28 GMT

 ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: വീണ്ടും പോരിനൊരുങ്ങി സംസ്ഥാന സർക്കാറും ഗവർണറും. സംസ്ഥാനത്തെ പൊതുജനാരോഗ്യത്തെയും ഉന്നത വിദ്യാഭ്യാസത്തെയും ബാധിക്കുന്ന ബില്ലുകളിൽ അടക്കം ഗവർണർ ഒപ്പിടാത്തതിനെ തുടർന്നാണ് സർക്കാർ സുപ്രിംകോടതിയെ സമീപിക്കാൻ തീരുമാനിച്ചത് . ഇതോടെ ഗവർണർ ഇടയുമെന്ന് സർക്കാരും, മുന്നണിയും വിലയിരുത്തുന്നുണ്ട് . ഗവർണറുടെ ഏത് നീക്കത്തെയും നേരിടാനാണ് ഇടതുമുന്നണി തീരുമാനം.

അള മുട്ടിയാൽ ചേരയും കടിക്കും എന്ന പ്രയോഗം കേരളത്തിലുണ്ട് . ഗവർണർ ബില്ലുകളിൽ ഒപ്പിടാത്തതും കോടതിയെ സമീപിക്കാനുള്ള സർക്കാർ തീരുമാനവും ഇതുമായി കൂട്ടിക്കെട്ടാം. ഒരു വർഷവും 10 മാസവും മുമ്പ് അയച്ച ബിൽ പോലും ഗവർണർ ഒപ്പിട്ടിട്ടില്ല . ബിൽ ഒപ്പിട്ട് തിരികെ വരുമെന്ന പ്രതീക്ഷയിൽ സർക്കാർ കാത്തിരുന്നു . തർക്കങ്ങൾക്കിടയിലും ഗവർണർ വിളിച്ച അറ്റ് ഹോം പരിപാടിയിൽ മുഖ്യമന്ത്രിയടക്കം പങ്കെടുത്തു . പരിപാടിയിൽ പങ്കെടുത്ത് വിരുന്നു നൽകുന്നതിനപ്പുറം സർക്കാരിന്‍റം തീരുമാനങ്ങളോട് ഗവർണർ അനുകൂലമായി പ്രതികരിച്ചില്ല .

Advertising
Advertising

നിയമസഭ പാസാക്കുന്ന ബില്ലുകളിൽ പലതിലും ഗവർണർ ഒപ്പിട്ടില്ല . ചില ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കുമെന്ന സൂചനകൾ നൽകുകയും ചെയ്തു . ചില ബില്ലുകളിൽ മന്ത്രിമാരുടെ വിശദീകരണവും തേടി . എന്നിട്ടും ബില്ലുകളിൽ ഒപ്പിട്ടില്ല. ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആക്കാനുള്ള തീരുമാനവും ഗവർണർ ഇതുവരെ അംഗീകരിച്ചിട്ടില്ല . അതുപോലെ ചില പിഎസ്‌സി അംഗങ്ങളുടെ നിയമനവും. ഇതോടെയാണ് മറ്റു വഴികൾ ഇല്ലാതെ സർക്കാർ നിയമവഴികൾ തേടുന്നത്.

ഗവർണർക്കെതിരെ സുപ്രിംകോടതിയെ സമീപിക്കാനുള്ള നിയമപദേശം സർക്കാർ നേരത്തെ തന്നെ ലഭിച്ചിരുന്നു. അതും ലക്ഷങ്ങൾ ചെലവാക്കി. ഭരണഘടനയുടെ 200-ാം അനുച്ഛേദപ്രകാരം ഗവർണർ ഭരണഘടനാ ബാധ്യത നിർവഹിക്കാൻ ബാധ്യസ്ഥനാണ് എന്ന നിയമപദേശമാണ് സർക്കാരിന് ലഭിച്ചത് . ഇതിന്‍റെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതിയെ സമീപിക്കാൻ വേണ്ടി തീരുമാനം എടുത്തിരിക്കുന്നത്. എന്നാൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിനോട് വിട്ടുവീഴ്ചയില്ല എന്ന സൂചന ഇതിനോടകം തന്നെ നൽകിയിട്ടുണ്ട് . തന്‍റെ അധികാരത്തെ ചോദ്യം ചെയ്യാൻ സാമ്പത്തിക പ്രതിസന്ധിക്കിടെ ഇത്രയും പണം എന്തിന് ചെലവാക്കി എന്ന ചോദ്യവും ഗവർണർ ഉന്നയിച്ചു. അതായത് ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത ഗവർണർ സർക്കാർ പോരിലേക്കാണ് കാര്യങ്ങൾ നീങ്ങുമെന്ന് ഉറപ്പ്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News