ചാൻസലർ പദവി ബിൽ അവതരണത്തിന് ഗവർണറുടെ അനുമതി

നാളെ സഭയിൽ അവതരിപ്പിക്കുന്ന ബിൽ 13ന് പാസാക്കാൻ ആണ് സർക്കാർ നീക്കം.

Update: 2022-12-06 16:29 GMT

തിരുവനന്തപുരം: ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കാനുള്ള ബില്ലിന്റെ അവതരണത്തിന് അനുമതി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് അനുമതി നൽകിയത്.

ഇംഗ്ലീഷ്‌ പരിഭാഷയിലുള്ള ബില്ലിനാണ് ഗവർണർ അനുമതി നൽകിയത്. ഇംഗ്ലീഷ്‌ പരിഭാഷയിലുള്ള ബിൽ അവതരണത്തിന് ഗവർണറുടെ മുൻകൂർ അനുമതി വേണമെന്നിരിക്കെയാണിത്.

എട്ട് സർവകലാശാല ചട്ടങ്ങൾ ഇംഗ്ലീഷിൽ ആണ്. നാളെ സഭയിൽ അവതരിപ്പിക്കുന്ന ബിൽ 13ന് പാസാക്കാൻ ആണ് സർക്കാർ നീക്കം. താത്കാലിക വൈസ് ചാൻസലറെ നിയമിക്കാനുള്ള വ്യവസ്ഥ കൂടി ഉൾപ്പെടുത്തിയതാണ് ബിൽ.

സംസ്ഥാനത്തെ 14 സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കാനുള്ള ബിൽ ആണ് ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കുക. രണ്ട് ബില്ലുകളായാണ് സഭയുടെ പരിഗണനയ്ക്ക് വരുന്നത്.

Advertising
Advertising

ഗവർണർക്ക് പകരം പ്രശസ്തനായ വിദ്യാഭ്യാസ വിചക്ഷണനെ സർവകലാശാല ചാൻസലറായി നിയമിക്കാൻ സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥയോടെയാണ് ബിൽ. മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും ബിൽ സഭയിൽ അവതരിപ്പിക്കുക.

ഉദ്യോഗത്തിൽ പ്രവേശിക്കുന്നതു മുതൽ അഞ്ചു വർഷത്തേക്കായിരിക്കും ചാൻസലറുടെ കാലാവധി. ഒരു അധിക കാലയളവിലേക്ക് പുനർനിയമനത്തിനും അർഹതയുണ്ടാവും. പ്രതിഫലം പറ്റാത്ത ഓണററി സ്ഥാനമായാണ് ചാൻസലർ പദവിയെ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്.

സർവകലാശാല ആസ്ഥാനത്തായിരിക്കും ചാൻസലറുടെ ഓഫീസ്. ഓഫീസിലേക്കുള്ള ജീവനക്കാരെ സർവകലാശാല നൽകണം. ചാൻസലർക്ക് സർക്കാരിന് രേഖാമൂലം അറിയിപ്പ് നൽകി പദവി രാജിവയ്ക്കാം. സാന്മാർഗിക ദൂഷ്യം ഉൾപ്പെടുന്ന കുറ്റത്തിനോ കോടതി തടവ് ശിക്ഷയ്ക്ക് വിധിക്കുന്ന കുറ്റത്തിനോ ചാൻസലറെ സർക്കാരിന് നീക്കം ചെയ്യാം.

ഗുരുതര പെരുമാറ്റദൂഷ്യം ഉൾപ്പെടെ ആരോപണങ്ങളിലോ മറ്റേതെങ്കിലും കാരണങ്ങളാലോ ഉത്തരവിലൂടെ ചാൻസലറെ സർക്കാരിന് പദവിയിൽ നിന്ന് നീക്കാം. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News