ഹർത്താൽ ജപ്തി: സ്വാഭാവിക നീതി നിഷേധിക്കരുത്-ഐ.എസ്.എം

വിയോജിപ്പുകളെ ബുൾഡോസറുകൾ കൊണ്ട് നേരിടുന്ന ഉത്തരേന്ത്യൻ സമീപനത്തിന്റെ ആവർത്തനമായി ജപ്തി നടപടികൾ മാറരുതെന്നും ഐ.എസ്.എം വാർത്താക്കുറിപ്പിൽ പറഞ്ഞു.

Update: 2023-01-21 13:28 GMT

കോഴിക്കോട്: ഹർത്താലിൽ നാശനഷ്ടമുണ്ടായതിന്റെ പേരിൽ സ്വാഭാവിക നീതി നിഷേധിക്കുന്ന സമീപനം ഉണ്ടാവരുതെന്ന് ഐ.എസ്.എം. പോപുലർ ഫ്രണ്ട്  പ്രവർത്തകരുടെ സ്വത്ത് കണ്ട് കെട്ടാനുള്ള ധൃതിപിടിച്ച നീക്കം അസ്വാഭാവികമാണ്. രാഷ്ട്രീയ പാർട്ടികളും അല്ലാത്തവരും നിരവധി ഹർത്താലുകൾ കേരളത്തിൽ നടത്തിയിട്ടുണ്ട്. വിയോജിപ്പുകളെ ബുൾഡോസറുകൾ കൊണ്ട് നേരിടുന്ന ഉത്തരേന്ത്യൻ സമീപനത്തിന്റെ ആവർത്തനമായി ജപ്തി നടപടികൾ മാറരുതെന്നും ഐ.എസ്.എം വാർത്താക്കുറിപ്പിൽ പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ് നേതാവ് സത്താർ പന്തല്ലൂർ, വെൽഫെയർ പാർട്ടി, സോളിഡാരിറ്റി തുടങ്ങിയവരും തിരക്കിട്ട ജപ്തി നടപടികൾക്കെതിരെ രംഗത്ത് വന്നിരുന്നു. പോപുലർ ഫ്രണ്ട് നേതാക്കളെ എൻ.ഐ.എ അറസ്റ്റ് ചെയതതിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹർത്താലിൽ നാശനഷ്ടമുണ്ടാക്കിയതിനാണ് ജപ്തി നടപടിക്ക് ഹൈക്കോടതി ഉത്തരവിട്ടത്.

Advertising
Advertising

Full View


Also Read:സംസ്ഥാനത്ത് പോപുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ എൻ.ഐ.എ റെയ്ഡ്

Also Read:പോപുലർ ഫ്രണ്ട് ഹർത്താലിൽ 86 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് സർക്കാർ ഹൈക്കോടതിയിൽ


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News