ഉരുൾപൊട്ടൽ: ദുരന്തപ്രദേശത്ത്നിന്ന് ആവശ്യമെങ്കിൽ ആളുകളെ മാറ്റി പാർപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

ഇടുക്കി കുടയത്തൂർ സംഗമം കവല മാളിയേക്കൽ കോളനിയിലാണ് പുലർച്ചെ മൂന്ന് മണിയോടെ ഉരുൾപൊട്ടലുണ്ടായത്

Update: 2022-08-29 02:56 GMT
Editor : afsal137 | By : Web Desk
Advertising

ഇടുക്കി: ദുരന്തം ഉരുൾപൊട്ടൽ സാധ്യതയില്ലാത്ത പ്രദേശത്താണുണ്ടായതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ആവശ്യമെങ്കിൽ ആളുകളെ മാറ്റി പാർപ്പിക്കുമെന്നും വ്യക്തമാക്കി. ഇടുക്കി കുടയത്തൂർ സംഗമം കവല മാളിയേക്കൽ കോളനിയിലാണ് പുലർച്ചെ മൂന്ന് മണിയോടെ ഉരുൾപൊട്ടലുണ്ടായത്. ഒരു കുടുംബത്തിലെ 4 പേരെ കാണാതായതായി.

ഒരു സ്ത്രീയുടെയും ഏഴ് വയസുകാരന്റെയും മൃതദേഹം കണ്ടെത്തി. കിറ്റടിച്ചാലിൽ സോമൻ, ഭാര്യ ഷിജി, മകൾ ഷിമ എന്നിവരെയാണ് കാണാതായിരിക്കുന്നത്. സോമന്റെ മാതാവ് തങ്കമ്മ, ഷിമയുടെ മകൻ ദേവാനന്ദ് (7) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിയിട്ടുണ്ടാകും എന്ന നിഗമനത്തിലാണ് രക്ഷാപ്രവർത്തകർ. സ്ഥലത്ത് ഫയർഫോഴ്‌സും നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തുകയാണ്. ഇന്നലെ രാത്രി മുതൽ പ്രദേശത്ത് അതിശക്തമായമായ മഴയാണ് പെയ്യുന്നത്.

വീട് പൂർണമായും മണ്ണിനടിയിൽ പെട്ട അവസ്ഥയിലാണ്. മണ്ണു പാറയും വലിയ രീതിയിൽ പതിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനം വളരെ ശ്രമകരമാണ്. അതേസമയം കേരളത്തിൽ അടുത്ത നാലു ദിവസം ഒറ്റപ്പെട്ട ശക്തമായി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ-വടക്കൻ കേരളത്തിൽ കൂടുതൽ മഴക്ക് സാധ്യത. നാളെ 9 ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. കോട്ടയം മുതൽ ഇടുക്കി വരെയും പാലക്കാട് മുതൽ കാസർകോട് വരെയുമാണ് മഴ മുന്നറിയിപ്പ്. മറ്റ് ജില്ലകളിൽ സാധാരണ മഴ പെയ്യും. മലയോര മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. മത്സ്യതൊഴിലാളികൾ വ്യാഴാഴ്ച വരെ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News