സുവർണചകോരം യുതമയ്ക്ക്; നൻപകൽ നേരത്ത് മയക്കം ജനപ്രിയ ചിത്രം

മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ് പാക്ക് ജൂറി പുരസ്‌കാരം മഹേഷ് നാരായണനാണ്

Update: 2022-12-17 01:06 GMT
Editor : dibin | By : Web Desk
Advertising

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര കൊടയിറങ്ങി. മേളയിൽ മികച്ച സിനിമയ്ക്കുളള സുവർണചകോരം ബൊളിവീയൻ ചിത്രം യുതമയ്ക്ക്. മികച്ച സംവിധായകൻ ടൈമൂൻ പിറസെലിമോഗ്ലൂ (കെർ). മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ് പാക്ക് ജൂറി പുരസ്‌കാരം മഹേഷ് നാരായണനാണ്. അറിയിപ്പ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം.

നവാഗത സംവിധായകനുള്ള രജത ചകോരം ആലം എന്ന ചിത്രത്തിന്റെ സംവിധായകൻ ഫിറോസ് ഘോറിക്കാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം. മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്കാരം പി.എസ്.ഇന്ദുവിന് ലഭിച്ചു.

ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ഹംഗേറിയൻ സംവിധായകൻ ബേല താറിന് സമ്മാനിച്ചു. പത്ത് ലക്ഷംരൂപയാണ് പുരസ്‌കാരത്തുക. പുരസ്‌കാരങ്ങൾ സംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ വിതരണം ചെയ്തു. ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഹാപ്പിനെസ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ അഡ്വ.വി.കെ പ്രശാന്ത് എം.എൽ.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാറിന് നൽകി പ്രകാശനം ചെയ്തു. ഡിസംബർ 19 മുതൽ 21 വരെ തളിപ്പറമ്പിലാണ് മേള നടക്കുന്നത്.

ജൂറി ചെയർമാൻ വൈറ്റ് ഹെൽമർ, സ്പാനിഷ് - ഉറുഗ്വൻ സംവിധായകൻ അൽവാരോ ബ്രക്നർ, അർജന്റീനൻ നടൻ നഹൂൽ പെരസ് ബിസ്‌കയാർട്ട്, ഇന്ത്യൻ സംവിധായകൻ ചൈതന്യ തംഹാനെ, ഫിപ്രസി ജൂറി ചെയർപേഴ്സൺ കാതറിന ഡോക്ഹോൺ, നെറ്റ് പാക് ജൂറി ചെയർപേഴ്സൺ, ഇന്ദു ശ്രീകെന്ത്, എഫ്.എഫ്.എസ്.ഐ കെ.ആർ. മോഹനൻ അവാർഡ് ജൂറി ചെയർമാൻ എൻ. മനു ചക്രവർത്തി, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ്, ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News