ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍റെ പരിഗണനാവിഷയങ്ങളില്‍ നിന്ന് പൊലീസ് കേസുകള്‍ ഒഴിവാക്കി

പൊലീസ് സംരക്ഷണവും പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് ഉള്ള ഹരജികൾ ജസ്റ്റിസ് അനു ശിവരാമൻ ആയിരിക്കും ഇനി പരിഗണിക്കുക

Update: 2021-12-24 04:15 GMT

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ പരിഗണനാവിഷയങ്ങളിൽ നിന്ന് പൊലീസ് അതിക്രമങ്ങൾ സംബന്ധിച്ചുള്ള കേസുകൾ ഒഴിവാക്കി. പൊലീസ് സംരക്ഷണവും പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് ഉള്ള ഹരജികൾ ജസ്റ്റിസ് അനു ശിവരാമൻ ആയിരിക്കും ഇനി പരിഗണിക്കുക.

ഭൂമി ഏറ്റെടുക്കലും ആർബിട്രേഷനുമായി ബന്ധപ്പെട്ട കേസുകൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തുടർന്നും പരിഗണിക്കും. ഹൈക്കോടതിയുടെ പതിവ് നടപടിക്രമങ്ങളുടെ ഭാഗമായാണ് ജഡ്ജിമാരുടെ പരിഗണനാവിഷയങ്ങൾ മാറ്റിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ അതിക്രമങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഇടപെടലുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

Advertising
Advertising

നോക്കുകൂലി ആവശ്യപ്പെടുന്നവരിൽ നിന്ന് പൊലീസ് സംരക്ഷണം തേടിയുള്ള ഹരജികളില്‍ നോക്കുകൂലിക്കെതിരെ കർശന നടപടിയെടുക്കാൻ അദ്ദേഹം ഉത്തരവിട്ടിരുന്നു. മോൻസൺ മാവുങ്കൽ കേസ്, പിങ്ക് പോലീസ് കേസ്, തെന്മലയിലെ പൊലീസ് അതിക്രമം തുടങ്ങിയ കേസുകളിൽ പൊലീസിനെ അദ്ദേഹം നിശിതമായി വിമർശിച്ചിരുന്നു. കോടതിയുടെ തുടർച്ചയായ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ ഡിജിപി ഉന്നതതലയോഗം വിളിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങളോട് പോലീസ് മാന്യമായി പെരുമാറണമെന്ന ഹൈക്കോടതി ഉത്തരവും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെതായിരുന്നു.  

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News