'സർക്കാർ ആശുപത്രിയിൽ ഓപ്പറേഷൻ ചെയ്താൽ ഒരു കത്രിക ഫ്രീ എന്ന രീതിയാണ്': കെ.മുരളീധരൻ

മദ്യ നിർമാണ പ്ലാൻ്റിന് മലബാർ ഡിസ്റ്റിലറി എന്നല്ല പിണറായി ഡിസ്റ്റിലറി എന്ന് പേരിടുന്നതാണ് നല്ലതെന്നും മുരളീധരൻ

Update: 2026-02-21 07:20 GMT

പാലക്കാട്: പാലക്കാട് മേനോൻപാറയിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന മദ്യ നിർമാണ പ്ലാൻ്റിന് മലബാർ ഡിസ്റ്റിലറീസ് എന്ന് പേരിട്ടതിനെ പരിഹസിച്ച് കെ.മുരളീധരൻ.

മലബാർ ഡിസ്റ്റിലറി എന്നല്ല പിണറായി ഡിസ്റ്റിലറി എന്ന് പേരിടുന്നതാണ് നല്ലതെന്നും പേരിടാൻ തീരുമാനിച്ചത് ഉത്തരകേരളത്തെ അപമാനിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരും ബാർ ഉടമകളുമായി കരാർ ഉണ്ടാക്കി. 10 മുതൽ 12 വരെ കിട്ടുന്ന വരുമാനം സർക്കാരിനെ നൽകാം എന്നാണ് കരാർ. മദ്യം കഴിച്ച ശേഷം സർക്കാർ ആശുപത്രിയിൽ പോകാൻ പറ്റില്ല. കാരണം സർക്കാർ ആശുപത്രിയിൽ ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. ആളുകളെ കുടിപ്പിച്ച് ബോധം കെടുത്തുകയാണ് സർക്കാരിൻ്റെ നയമെന്നും കെ.മുരളീധരൻ

Advertising
Advertising

കേരളത്തിലെ സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവിനെയും അദ്ദേഹം കുറ്റപ്പെടുത്തി. ഓപ്പറേഷൻ വിധേയം ആയാൽ ഒരു കത്രിക ഫ്രീ എന്ന രീതിയിലാണ് സർക്കാർ ആശുപത്രികളിൽ.  ആരോഗ്യ വകുപ്പിനെ മോർച്ചറിയിൽ ആക്കിയാൽ ഞങ്ങൾ എങ്ങനെ മിണ്ടാതെ ഇരിക്കുമെന്ന് അദ്ദേഹം ചോദിച്ചു.

മന്ത്രി മഹാറാണിയൊന്നുമല്ല. മന്ത്രിയുടെ പിടിപ്പുകേട് കാരണം ആശുപത്രികളെ കൊലകളമാക്കി. മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം നടത്തുന്നു. എല്ലാ ദിവസവും എന്തെങ്കിലും സംഭവം നടക്കുന്നു. ഒരു ദിവസം ഒരു ഒറ്റപ്പെട്ട സംഭവമാണ് നടക്കുന്നത്. ഡോ.ലളിതാംബികയുടെ പരാമർശം എന്ത് ധിക്കാരമാണെന്നും ആരോഗ്യമന്ത്രി അമ്പേ പരാജയമാണെന്നും മുരളീധരൻ.

Full View

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News