കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാള്‍ ഡ്രസിംഗ് റൂം അടിച്ചു തകര്‍ത്തു

പണം തിരികെ കൊടുക്കാനുള്ള ആൾ കൊല്ലാൻ വരുന്നു എന്ന് പറഞ്ഞാണ് ഇയാൾ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്

Update: 2023-07-20 06:42 GMT

കൊയിലാണ്ടി താലൂക്കാശുപത്രി

കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പൊലീസ്‌ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാള്‍ ഡ്രസിംഗ് റൂം അടിച്ചു തകര്‍ത്തു. ബുധനാഴ്ച അര്‍ധരാത്രിയാണ് സംഭവം. കണ്ണൂർ ചാലാട് സ്വദേശി ഷാജിത്താണ് അക്രമം നടത്തിയത്. പണം തിരികെ കൊടുക്കാനുള്ള ആൾ കൊല്ലാൻ വരുന്നു എന്ന് പറഞ്ഞാണ് ഇയാൾ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്.

കൊയിലാണ്ടിയിൽ ട്രെയിൻ ഇറങ്ങിയതാണെന്ന് പറഞ്ഞ ഇയാൾ പൊലീസ് സ്റ്റേഷനിൽ നിന്ന് തിരിച്ച് പോയി വീണ്ടും ഓടി വരികയായിരുന്നു. ഒരാൾ കൊല്ലാൻ വരുന്നു എന്ന് പറഞ്ഞ് ഷാജിത്ത് ഗ്രില്‍സില്‍ തലയിടിച്ചു. തലക്കേറ്റ മുറിവ് ഡ്രസ് ചെയ്യാൻ വേണ്ടിയാണ് പൊലീസ് ഇയാളെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

Advertising
Advertising

ഡോക്ടര്‍ പരിശോധനയ്ക്ക് ശേഷം ഡ്രസ്സിംഗ് റൂമില്‍ എത്തിയപ്പോള്‍ ഇയാള്‍ വീണ്ടും അക്രമാസക്തനായി. തല കൊണ്ട് റൂമിലെ ഗ്ലാസുകള്‍ ഇടിച്ചു തകര്‍ക്കുകയായിരുന്നു. ചില്ലുകൊണ്ട് സ്വയം കഴുത്ത് മുറിക്കാൻ ശ്രമിച്ചു. ഇയാളുടെ പരാക്രമം അത്യാഹിത വിഭാഗത്തെ ഭീതിയിലാഴ്ത്തി. ഉടന്‍ തന്നെ അവിടെ ഉണ്ടായിരുന്ന പൊലീസും ആശുപത്രി സെക്യൂരിട്ടി ജീവനക്കാരും ആംബുലന്‍സ് ഡ്രൈവര്‍മാരും ചേര്‍ന്ന്‌ കീഴ്‌പ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അക്രമത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. ഡ്രൈവർ ഗംഗേഷിന്‍റെ കൈക്കാണ് പരിക്കേറ്റത്. മൂന്ന് സ്റ്റിച്ചുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News