ഇതൊരു ബഹുനിലക്കെട്ടിടമല്ല; ഇടുക്കി ജലാശയത്തില്‍ ജലം നിറയുന്നതിനു മുമ്പുള്ള കാഴ്ച

മോണിംഗ് ഗ്ലോറി ഇന്‍ടേക്ക് എന്നാണിതിന്‍റെ പേര്

Update: 2023-05-26 14:00 GMT

മോണിംഗ് ഗ്ലോറി 

തിരുവനന്തപുരം: ഇടുക്കി ജലാശയത്തിൽ നിന്ന് മൂലമറ്റം ജലവൈദ്യുതനിലയത്തിലേക്കുള്ള ജലപ്രവാഹം തുടങ്ങുന്ന 'മോണിംഗ് ഗ്ലോറി ഇന്‍ടേക്ക്'ന്‍റെ ചിത്രം പങ്കുവച്ച് കെ.എസ്.ഇ.ബി. ജലം ഈ നിർമ്മിതിയുടെ ചുറ്റും കാണുന്ന വലിയ വിടവുകളിലൂടെ ഉള്ളിലേക്കെത്തുകയും തുടർന്ന് പവർ ടണലിലൂടെ പെൻസ്റ്റോക്ക് പൈപ്പിലേക്ക് പ്രവഹിക്കുകയും ചെയ്യുന്ന തരത്തിലാണ് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ രൂപകൽപനയെന്നും കെ.എസ്.ഇ.ബി പങ്കുവച്ച കുറിപ്പില്‍ വിവരിക്കുന്നു.

കെ.എസ്.ഇ.ബി പങ്കുവച്ച കുറിപ്പ്

ഒറ്റനോട്ടത്തില്‍ ഇത് നിര്‍മാണഘട്ടത്തിലുള്ള ഒരു ബഹുനിലക്കെട്ടിടത്തെയാവും ഓര്‍മ്മിപ്പിക്കുക. എന്നാല്‍, ഇത് ഒരു വെറും കെട്ടിടമല്ല. മോണിംഗ് ഗ്ലോറി ഇന്‍ടേക്ക് എന്നാണിതിന്‍റെ പേര്. ഇടുക്കി ജലാശയത്തിൽ നിന്ന് മൂലമറ്റം ജലവൈദ്യുതനിലയത്തിലേക്കുള്ള ജലപ്രവാഹം തുടങ്ങുന്നത് ഇവിടെ നിന്നാണ്. ജലം ഈ നിർമ്മിതിയുടെ ചുറ്റും കാണുന്ന വലിയ വിടവുകളിലൂടെ ഉള്ളിലേക്കെത്തുകയും തുടർന്ന് പവർ ടണലിലൂടെ പെൻസ്റ്റോക്ക് പൈപ്പിലേക്ക് പ്രവഹിക്കുകയും ചെയ്യുന്ന തരത്തിലാണ് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ രൂപകൽപ്പന.

കുളമാവ് ഡാമിനു സമീപം ജലാശയത്തിനുള്ളിൽ, ജലനിരപ്പിൽ നിന്ന് വളരെ താഴെയായിട്ടാണ് ഇതിപ്പോൾ സ്ഥിതിചെയ്യുന്നത്. അതുകൊണ്ടുതന്നെ, മോണിംഗ് ഗ്ലോറി'യെ ഇന്ന് നമുക്ക് കാണാനേ കഴിയില്ല. ഇടുക്കി ജലാശയത്തില്‍ ജലം നിറയുന്നതിനുമുമ്പുള്ള കാഴ്ചയാണിത്. മോണിംഗ് ഗ്ലോറി ഇന്‍ടേക്ക് നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്‌ ഈ ചിത്രമെടുത്തത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News