'കള്ളക്കേസുണ്ടാക്കി ക്രൂരമായി മര്‍ദിച്ചു, മുളകരച്ച് കണ്ണിൽ തേച്ചു '; താനൂര്‍ പൊലീസിനും ഡാൻസാഫ് സംഘത്തിനുമെതിരെ ഗുരുതര ആരോപണവുമായി യുവാവ്

നേരത്തെ പൊലീസിനെതിരെ വിവരവകാശം നൽകിയതാണ് വൈരാഗ്യത്തിന് കാരണമെന്ന് ഷിഹാബുദ്ദീൻ പറയുന്നു

Update: 2023-09-13 01:31 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം: കസ്റ്റഡി കൊലപാതക കേസിൽ വിവാദത്തിലായ മലപ്പുറം താനൂർ പൊലീസിനെതിരെയും  ഡാൻസാഫ് സംഘത്തിന് എതിരെയും ഗുരുതര ആരോപണവുമായി യുവാവ് രംഗത്ത്. കഞ്ചാവ് വിൽപ്പന നടത്തിയെന്ന് കള്ളക്കേസുണ്ടാക്കി ക്രൂരമായി മർദിച്ചെന്നും  പണം തട്ടിയെടുക്കാനും ശ്രമിച്ചെന്നുമാണ് പരാതി. പരാതിയിൽ പുനരന്വേഷണത്തിന് മലപ്പുറം എസ്.പിക്ക് ഹൈക്കോടതി നിർദേശം നൽകിയെങ്കിലും അന്വേഷണം പൂർത്തികരിച്ചിട്ടില്ല.

2016 നവംബർ 23 ന് രാത്രിയാണ്  സിപിഐ  പ്രവർത്തകനായ ഷിഹാബുദ്ദീനെയും സുഹൃത്തിനെയും താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയിലുള്ള സമയത്താണ് ഷിഹാബ് ദേവദാർ സ്കൂളിന് സമീപത്ത് കഞ്ചാവ് വിൽപ്പന നടത്തിയെന്ന് കാണിച്ചാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തത്. നേരത്തെ പൊലീസിനെതിരെ  വിവരവകാശം നൽകിയതാണ് വൈരാഗ്യത്തിന് കാരണമെന്ന് ഷിഹാബുദ്ദീൻ പറയുന്നു.

Advertising
Advertising

ഷിഹാബിന്റെ കൈവശം ഉണ്ടായിരുന്ന 56,000 രൂപ തട്ടിയെടുക്കാൻ ശ്രമം നടത്തി. ഷിഹാബിന്റെയും  സുഹ ത്തിന്റെയും കൈയിൽ നിന്നും 1650 രൂപയാണ് ലഭിച്ചതെന്ന് എഫ്.ഐ.ആറില്‍ രേഖപെടുത്തി. സിപിഐ ജില്ലാ നേതാക്കൾ ഇടപെട്ടതോടെ 50000 രൂപ തിരികെ നൽകി.

താമിർ ജിഫ്രിയെ കൊലപെടുത്തിയ കേസിലെ പ്രതിയായ ഡാൻസാഫ് ഉദ്യോഗസ്ഥൻ ആൽബിനും ഷിഹാബിനെ മർദിച്ചിട്ടുണ്ട്. ഡാൻ സാഫ് ഉദ്യോഗസ്ഥർ ഷിഹാബിന്റെ ബന്ധുവീടുകളിൽ കയറി പല തവണ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ മലപ്പുറം എസ്.പിക്ക് ഹൈക്കോടതി നിർദേശം നൽകിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. മലപ്പുറം എസ്.പി സുജിത്ത് ദാസ് പരിശീലനത്തിന് പോയതിനാൽ നിലവിൽ അന്വേഷണം നടക്കുന്നില്ല.

അതേസമയം, താനൂർ കസ്റ്റഡി കൊലപാതകത്തിൽ പ്രതികളായ ഡാൻസാ ഫ് ഉദ്യോഗസ്ഥർ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മഞ്ചേരി ജില്ലാ കോടതിയാണ് ഹരജി പരിഗണിക്കുക. ഒന്നാം പ്രതി ജിനേഷ് , രണ്ടാം പ്രതി ആൽബിൻ അഗസ്റ്റിൻ , മൂന്നാം പ്രതി അഭിമന്യൂ , നാലാം പ്രതി വിപിൻ എന്നിവരാണ് മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയത്. മുഴുവൻ പ്രതികളും ഒളിവിലാണ്. ആൽബിൻ അഗസ്റ്റിൻ , വിപിൻ എന്നിവർ വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്.

Full View

'മുളകരച്ച് കണ്ണിൽ തേച്ചു, പിന്നെ ആരൊക്കെ വന്ന് അടിച്ചെന്ന് അറിയില്ല, പൊരിഞ്ഞ അടിയടിച്ചു

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News