'ജമാഅത്തെ ഇസ്‌ലാമി വിചാരിച്ചാൽ എന്നെ മാറ്റി നിർത്താൻ കഴിയില്ല; ആക്ഷേപം എന്തിന്റെ അടിസ്ഥാനത്തിൽ എന്നറിയില്ല: എളമരം കരീമിനെതിരെ എം.കെ മുനീർ

ജമാഅത്തെ ഇസ്‌ലാമി മുന്നണിയുടെ ഭാഗമല്ലെന്നും അവർക്ക് ആരെയും പിന്തുണക്കാമെന്നും മുനീർ

Update: 2026-03-27 11:09 GMT

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി എതിർത്തത് കൊണ്ടാണ് മുനീറിന് സീറ്റ് ലഭിക്കാതിരുന്നതെന്ന എളമരം കരീമിന്റെ പ്രസ്താവനക്കെതിരെ എം.കെ മുനീർ. ആരെങ്കിലും പറയുന്നതിന് അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയല്ല മുസ്‌ലിം ലീ​ഗ് എന്ന് അദ്ദേഹം പറഞ്ഞു.

എളമരം കരീമിന്റെ ആക്ഷേപം എന്തിന്റെ അടിസ്ഥാനത്തിൽ എന്നറിയില്ല. ജമാഅത്തെ ഇസ്‌ലാമി വിചാരിച്ചാൽ തന്നെ മാറ്റി നിർത്താൻ കഴിയില്ല. ലീഗ്, ജമാഅത്തെ ഇസ്‌ലാമിയുടെ പിടിയിൽ അല്ല. ആരുടെയെങ്കിലും ഇംഗിതത്തിന് അനുസരിച്ചല്ല ലീഗ് സ്ഥാനർഥികളെ തീരുമാനിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി മുന്നണിയുടെ ഭാഗമല്ല. അവർക്ക് ആരെയും പിന്തുണക്കാമെന്നും മുനീർ.

Advertising
Advertising

എം. കെ മുനീറിനെ മുസ്‌ലിം ലീഗ് സ്ഥാനാർഥിയാക്കാത്തത് ജമാഅത്തെ ഇസ്‌ലാമി ഇടപെടൽ മൂലമെന്നായിരുന്നു സിപിഎം നേതാവ് എളമരം കരീം പറഞ്ഞത്.

മുസ്‌ലിം ലീഗിൻ്റെ ശക്തനായ നേതാവാണ് മുനീറെന്നും അദ്ദേഹത്തെ സ്ഥാനാർഥിയാക്കാത്തത് അനാരോഗ്യ പ്രശ്നം മൂലം മാത്രമല്ല മറ്റെന്തോ കാര്യമുണ്ടെന്നും എളമരം കരീം കോഴിക്കോട്ട് പറഞ്ഞിരുന്നു.

ജമാഅത്തെ ഇസ്‌ലാമി പൊളിറ്റിക്കൽ ഇസ്‌ലാമിൻ്റെ പാർട്ടിയാണ്. ജമാഅത്തിനോട് ആശയപരമായ വിയോജിപ്പ് മുനീർ പ്രകടിപ്പിച്ചതാണ്. അതുകൊണ്ടാണ് കൊണ്ടാണ് മുനീറിന് സീറ്റ് നൽകാതിരുന്നത്. അദ്ദേഹത്തിൻ്റെ നിലപാട് ലീ​ഗിന് അസംതൃപ്തി ഉണ്ടാക്കിയിരിക്കാം. മുനീറിനെ സാമ്പത്തിക തകർച്ചയിലേക്ക് എത്തിച്ചത് ലീഗ് നേതൃത്വം തന്നെയാണെന്നും എളമരം കരീം.

കോഴിക്കോട് 13 മണ്ഡങ്ങളിലും എൽഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനം സജീവമായി മുന്നോട്ട് പോകുന്നതായും അദ്ദേഹം പറഞ്ഞു. പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഉൾപ്പെടെ ഉള്ളവർ കോഴിക്കോട് എത്തും. മുഖ്യമന്ത്രി നാല് ഇടങ്ങളിലെ പരിപാടിയിൽ പങ്കെടുക്കും. മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തത് എന്ത് എന്നാണ് രാഹുൽഗാന്ധി ചോദിച്ചത്. വില കുറഞ്ഞ രീതിയിലാണ് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ സംസാരിക്കുന്നതെന്നും എളമരം കരീം. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News