ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം മലയാള സിനിമക്ക് സമർപ്പിക്കുന്നെന്ന് മോഹൻലാൽ

വിമർശനങ്ങളെ തോളേറ്റി നടക്കാറില്ലെന്നും 48 വർഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമെന്നും മോഹൻലാൽ പറഞ്ഞു

Update: 2025-09-21 09:22 GMT

കൊച്ചി: ഫാൽക്കെ പുരസ്കാര നേട്ടത്തിന് പിന്നാലെ കൊച്ചിയിലെത്തി സന്തോഷം പങ്കിട്ട് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ. തനിക്ക് ലഭിച്ച ബഹുമതി മലയാള സിനിമക്ക് സമർപ്പിക്കുന്നുവെന്നും 48 വർഷം തന്നോടൊപ്പം സഹകരിച്ച എല്ലാവരെയും ഈ നിമിഷം ഓർക്കുകയാണെന്നും മോഹൻലാൽ പറഞ്ഞു. എളമക്കരയിലെ വീട്ടിലെത്തി അമ്മയെ കണ്ടശേഷം സുഹൃത്തുക്കൾക്കൊപ്പം കേക്കുമുറിച്ചാണ് മോഹൻലാൽ സന്തോഷം പങ്കിട്ടത്.

പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ചെന്നൈയിൽ ആയിരുന്ന മോഹൻലാൽ ഇന്ന് രാവിലെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്. എളമക്കരയിലുള്ള വീട്ടിലെത്തി അമ്മയുടെ അനുഗ്രഹം വിങ്ങി, പിന്നീട് വാർത്താസമ്മേളനം. താൻ സ്വപ്നത്തിൽ പോലും കാണാത്ത പുരസ്കാരമാണെന്നും മലയാള സിനിമയ്ക്ക് പരിമിതികൾ ഇല്ലെന്നും മോഹൻലാൽ പറഞ്ഞു.

വിമർശനങ്ങളെ താൻ തോളിലേറ്റി വയ്ക്കാറില്ല, കഴിഞ്ഞ കാര്യങ്ങളെകുറിച്ച് ചിന്തിക്കാറില്ല. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും പുരസ്കാര വിവരം അറിയിച്ചപ്പോൾ വിശ്വാസമായില്ലെന്നും മോഹൻലാൽ പറഞ്ഞു.

മാധ്യമപ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് മോഹൻലാൽ ആഹ്ലാദം പങ്കിട്ടു. സന്തതസഹചാരിയും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂർ, നിർമ്മാതാവ് രഞ്ജിത്ത്, സംവിധായകൻ തരുൺ മൂർത്തി തുടങ്ങിയവർ മോഹൻലാലിനൊപ്പം പത്രസമ്മേളനത്തിന് എത്തിയിരുന്നു. 23ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ മോഹൻലാൽ പുരസ്കാരം ഏറ്റുവാങ്ങും.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News