കുപ്രസിദ്ധ ക്രിമിനൽ കോടാലി ശ്രീധരൻ പിടിയിൽ; പൊലീസിന് നേരെ തോക്ക് ചൂണ്ടി

കേരളത്തിൽ മാത്രം 33 കേസുകളിലെ പ്രതിയായ ഇയാളെ കുറേക്കാലമായി പൊലീസ് അന്വേഷിച്ചുവരികയാണ്.

Update: 2024-01-19 14:24 GMT

തൃശൂർ: കുപ്രസിദ്ധ ക്രിമിനൽ കോടാലി ശ്രീധരൻ പിടിയിൽ. തൃശൂർ കൊരട്ടിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിന് നേരെ ശ്രീധരൻ തോക്ക് ചൂണ്ടി.

കേരളത്തിൽ മാത്രം 33 കേസുകളിലെ പ്രതിയായ ഇയാളെ കുറേക്കാലമായി പൊലീസ് അന്വേഷിച്ചുവരികയാണ്. പാലിയേക്കര മുതൽ പിന്തുടരുകയും കൊരട്ടിയിൽ വച്ച് പിടിയിലാവുകയായിരുന്നു.

2010ന് ശേഷം ഇയാളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഒന്നര വർഷം മുമ്പ് ഇയാളെ പിടികൂടാൻ പ്രത്യേകസംഘത്തെയും കേരള പൊലീസ് രൂപീകരിച്ചിരുന്നു. ഈ സംഘം വ്യാപകമായി തെരച്ചിൽ നടത്തിവരവെയാണ് ഇന്ന് പിടിയിലായത്.

പിടികൂടുന്നതിനിടെ പൊലീസിനു നേരെ നിറതോക്ക് ചൂണ്ടിയെങ്കിലും വളരെ ശ്രമപ്പെട്ട് പ്രതിയെ കീഴടക്കുകയായിരുന്നു. കേരളം കൂടാതെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.

കർണാടക പൊലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ശ്രീധരനെ പിടികൂടാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കർണാടക പൊലീസ് തെരച്ചിൽ നടത്തുകയും ചെയ്തിരുന്നു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News