പെരുമഴയില്‍ പൊലിഞ്ഞുപോയ 59 ജീവനുകള്‍; കവളപ്പാറ ദുരന്തത്തിന് രണ്ടു വയസ്

അപകടം കഴിഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോഴും വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ പുനരധിവാസം ഇനിയും പൂർണമായിട്ടില്ല

Update: 2021-08-08 03:46 GMT

രണ്ട് വർഷം മുമ്പ് തുടർച്ചയായി പെയ്ത തോരാമഴ കവളപ്പാറക്ക് സമ്മാനിച്ചത് തീരാകണ്ണീർ. 59 പേരുടെ ജീവനാണ് കവളപ്പാറയിൽ പൊലിഞ്ഞത്. അപകടം കഴിഞ്ഞ് രണ്ട് വർഷം പിന്നിടുമ്പോഴും വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ പുനരധിവാസം ഇനിയും പൂർണമായിട്ടില്ല.

2019 ആഗസ്ത് എട്ട് , ഇടമുറിയാത്ത മഴയായിരുന്നു മലപ്പുറത്തിന്‍റെ മലയോര മേഖലയിൽ, ആ മഴ സമ്മാനിച്ചത് ഇപ്പോഴും ഭീതി വിട്ടുമാറാത്ത ദുസ്വപ്നം .കവളപ്പാറയിലെ മുത്തപ്പൻ കുന്നിന്‍റെ ഒരു ഭാഗം ഇടിഞ്ഞു. 59 പേരുടെ ജീവനാണ് അന്ന് ആ ദുരന്തം കവര്‍ന്നെടുത്തത്. ദാരുണാപകടം രണ്ടാണ്ട് പിന്നിടുമ്പോഴും പുനരധിവാസം ഇനിയും പൂർണമായിട്ടില്ല, അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവരിൽ പലരുടെയും ജീവിതം ഇപ്പോഴും ക്യാമ്പുകളിലാണ്. ക്യാമ്പുകളിലെ അസൗകര്യങ്ങളിൽ വീർപ്പ് മുട്ടിയവർ വാടകവീടുകളിലുമായാണ് ഇപ്പോഴും കഴിയുന്നത്.

Advertising
Advertising

മുത്തപ്പൻ കുന്നിന് സമീപം ഇപ്പോൾ താമസിക്കുന്ന കുടുംബങ്ങൾക്ക് മഴ പെയ്താൽ പിന്നെ ആശങ്കയാണ്, മഴ ശക്തമായാൽ മാറി താമസിക്കണമെന്ന നിർദേശം മാത്രം അധികൃതർ നൽകും എന്നാൽ എങ്ങോട്ട് മാറണമെന്ന് നിർദേശം നൽകുന്നവരുടെ പരിഗണനയിലില്ലെന്നും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് അപകട ഭീഷണിയിൽ കഴിയുന്നവരെ മാറ്റണമെന്നും പ്രദേശവാസികൾ പറയുന്നു. അപകടത്തിൽ എന്നെന്നേക്കുമായി സമാധാനം നഷ്ടപ്പെട്ട് അവശേഷിച്ച മനുഷ്യർ ഇപ്പോഴും ആവശ്യപ്പെടുന്നത് ശാശ്വതമായ പുനരധിവാസമാണ്.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News