ഹിജാബ് അഴിച്ചില്ലെങ്കിൽ ആധാർ കാർഡിനുള്ള അപേക്ഷ അറ്റസ്റ്റ് ചെയ്യില്ലെന്ന് പാലക്കാട് നഗരസഭാ സെക്രട്ടറി

കൗൺസിലർമാർ പ്രതിഷേധിച്ചതോടെ സെക്രട്ടറി അനിതാദേവി ക്ഷമാപണം നടത്തി.

Update: 2022-10-18 13:40 GMT

പാലക്കാട്: ആധാർ കാർഡ് എടുക്കുന്നതിന് ഒപ്പ് വാങ്ങാനെത്തിയ മുസ്ലിം വനിതയോട് ഹിജാബ് അഴിച്ച് വന്നാൽ മാത്രമേ ഒപ്പിടുകയുള്ളുവെന്ന് പറഞ്ഞ് തിരിച്ചയച്ച പാലക്കാട് നഗരസഭാ സെക്രട്ടറി അനിതാ ദേവിക്കെതിരെ പ്രതിഷേധം. സെക്രട്ടറിയുടെ കാബിനിൽ ചെന്ന് കൗൺസിലർമാർ പ്രതിഷേധിച്ചതിനെ തുടർന്ന് സെക്രട്ടറി മാപ്പു പറയുകയും ഒപ്പിട്ടു നൽകുകയും ചെയ്തു.

 വൈവിധ്യമാണ് ഇന്ത്യയെന്നും ഭരണഘടന അനുവദിച്ച പൗരസ്വത്രന്ത്രത്തെ നിഷേധിക്കാനുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും കൗൺസിലർമാർ പറഞ്ഞു. കൗൺസിലർമാരായ സജിത്കുമാർ, മൻസൂർ (കോൺഗ്രസ്) എം.സുലൈമാൻ (വെൽഫെയർ പാർട്ടി) ഹസനുപ്പ (മുസ്ലിം ലീഗ്) സലീന ബീവി (സി.പി.എം) എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.



Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News