പരുമല ആശുപത്രിയിലെ കൊലപാതകശ്രമം ആസൂത്രിതം: അനുഷയുടെയും അരുണിന്‍റെയും വാട്സ്ആപ്പ് ചാറ്റുകള്‍ വീണ്ടെടുക്കാന്‍ ശ്രമം

അരുൺ തന്നിൽനിന്നും അകലുന്നു എന്നു തോന്നിയതോടെയാണ് ഭാര്യയെ കൊല്ലാൻ ശ്രമിച്ചതെന്നാണ് അനുഷ പൊലീസിനു നൽകിയ മൊഴി

Update: 2023-08-06 01:13 GMT
Editor : ലിസി. പി | By : Web Desk

പത്തനംതിട്ട: പരുമല ആശുപത്രിയിൽ യുവതിക്ക് നേരെയുണ്ടായ കൊലപാതകശ്രമത്തിൽ അന്വേഷണം ഊർജിതമാക്കാൻ പൊലീസ്. പ്രതിയായ അനുഷയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. അനുഷയുടെ കസ്റ്റഡിക്കായി നാളെ കോടതിയിൽ അപേക്ഷ നൽകും.പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയിലെ ബി 2 ബ്ലോക്കിലെ 102 മുറിയിൽ നടന്നത് ആസൂത്രിതമായ ക്രിമിനൽ ഗൂഢാലോചനയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

നിലവില്‍ അനുഷ മാത്രമാണ് പ്രതി. വേറെയും പ്രതികളുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. സാക്ഷി മൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. അനുഷ കൊലപാതശ്രമം നടത്താന്‍ ഉപയോഗിച്ച സിറിഞ്ചും കോട്ടും പിടിച്ചെടുത്തിട്ടുണ്ട്. ഫാര്‍മസി കോഴ്‌സ് പഠിച്ച അനുഷയ്ക്ക് മെഡിക്കല്‍ കാര്യങ്ങളിൽ അറിവുണ്ടെന്ന് പൊലീസ് പറയുന്നു..

അരുണുമായി വർഷങ്ങളായി അടുപ്പത്തിലായിരുന്നു അനുഷ. നിരന്തരം ഫോണിലും നേരിട്ടും ഇരുവരും ബന്ധം തുടരുകയായിരുന്നു. ഇവരുടെ ഫോണിലെ സംഭാഷണങ്ങളും സന്ദേശങ്ങളും പൊലീസ് പരിശോധിച്ചു. എന്നാൽ വാട്സ്ആപ്പ് ചാറ്റുകൾ അനുഷ നീക്കം ചെയ്തിരുന്നു. ഇത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

അരുൺ തന്നിൽനിന്നും അകലുന്നു എന്നു തോന്നിയതോടെയാണ് ഭാര്യയെ കൊല്ലാൻ ശ്രമിച്ചതെന്നാണ് അനുഷ പൊലീസിനു നൽകിയ മൊഴി. പരാതിക്കാരിയായ സ്നേഹ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News