''വിഷ്ണു, ഉമ ചേച്ചിയാണ്... പുന്നപ്ര എത്തിയപ്പോള്‍ പി.ടിയുടെ നമ്പറില്‍ നിന്നും ഒരു കോള്‍''

എറണാകുളത്തേക്കുള്ള യാത്രയിലാണ്, തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കായി

Update: 2022-05-09 06:12 GMT

വിട പറഞ്ഞെങ്കിലും പി.ടി തോമസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഇപ്പോഴും ആക്ടീവാണ്. ഭാര്യ ഉമ തോമസാണ് ഇപ്പോള്‍ ഈ പേജ് ഉപയോഗിക്കുന്നത്. പി.ടിയുടെ ഫോണ്‍നമ്പര്‍ സ്വന്തം നമ്പറായിട്ടാണ് ഉമ ഉപയോഗിക്കുന്നത്. തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കൂടിയായ ഉമ പ്രചാരണത്തിരക്കിലാണ്. വീടുകളും സ്ഥാപനങ്ങളുമൊക്കെ കയറിയിറങ്ങിയുള്ള പ്രചാരണം പൊടിപൊടിക്കുകയാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുന്‍പ് ഉമ തന്നെ വിളിച്ച അനുഭവം പങ്കുവയ്ക്കുകയാണ് പി.സി വിഷ്ണു നേതാവ്.

പി.സി വിഷ്ണുനാഥിന്‍റെ കുറിപ്പ്

എറണാകുളത്തേക്കുള്ള യാത്രയിലാണ്, തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കായി. പുന്നപ്രയിൽ എത്തിയപ്പോൾ ഫോണിലേക്ക് ഒരു കാൾ വരുന്നു. 'പി.ടി' എന്ന് സ്ക്രീനിൽ തെളിഞ്ഞു ! പെട്ടെന്ന് ഫോൺ എടുത്തു. കാരണം ഈ പേരിൽ ഫോൺ വരുന്നതെല്ലാം ആദ്യകാലത്ത് ആരാധനയും പിന്നീട് അടുത്ത് പ്രവർത്തിക്കാൻ പറ്റിയതു മുതൽ സന്തോഷവും പകരുന്ന കാര്യമാണ്! എടാ അങ്ങനെ ചെയ്യണം , ഇങ്ങനെ ചെയ്യരുത് എന്നെല്ലാം പറഞ്ഞ് നിർദ്ദേശങ്ങൾ നൽകുന്ന പി.ടിയെന്ന സ്നേഹാനുഭവം അത്ര ആഴത്തിലാണ്.

ഫോൺ എടുത്തപ്പോൾ അപ്പുറത്തു നിന്നും "വിഷ്ണു, ഉമ ചേച്ചിയാണ് , ഞാൻ പതിനൊന്ന് മണി കഴിഞ്ഞ് നോമിനേഷൻ കൊടുക്കുകയാണ്. പ്രാർത്ഥന ഉണ്ടാവണം " ആ പേരിൽ നിന്ന് ഇനിമേൽ ആരും വിളിക്കാനില്ലെന്ന വേദന ബാക്കി നിൽക്കുന്നവർക്ക്, പി.ടിയുടെ സുപരിചിത നമ്പർ സ്വന്തം നമ്പറായി ഉപയോഗിക്കാനുള്ള ഉമ ചേച്ചിയുടെ തീരുമാനം നൽകുന്ന ആശ്വാസം ചെറുതല്ല. തൃക്കാക്കര അനാഥമാവില്ല... നന്മ ജയിക്കും .... തൃക്കാക്കര ജയിക്കും .....

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News