സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ കടകളടച്ച് അനിശ്ചിതകാല സമരത്തിലേക്ക്

വേതന പാക്കേജ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം

Update: 2025-09-25 07:35 GMT
Editor : ലിസി. പി | By : Web Desk

representative image

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ കടകളടച്ച് അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് മുന്നറിയിപ്പ്. ശമ്പള പരിഷ്കരണം - ക്ഷേമനിധി- തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരത്തിലേക്ക് പോകുന്നത്.

കാലം കുറെയായി വാഗ്ദാനങ്ങൾ നൽകി റേഷൻ വ്യാപാരികളെ സർക്കാർ കബളിപ്പിക്കുന്നു എന്നാണ് ആരോപണം. ശമ്പള പരിഷ്കരണത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാതെ അനന്തമായി നീട്ടിക്കൊണ്ട് പോവുകയാണെന്നും വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. ഇതിൽ പ്രതിഷേധിച്ച് സമരത്തിലേക്ക് പോകാനാണ് റേഷൻ വ്യാപാരികളുടെ തീരുമാനം. ഇതിന് മുന്നോടിയായി അടുത്തമാസം ഏഴാം തീയതി നിയമസഭയിലേക്ക് മാർച്ച് നടത്തും.

Advertising
Advertising

ശമ്പളപരിഷ്കരണം പഠിക്കാൻ നിയോഗിച്ച സമിതി റിപ്പോർട്ടിൽ സർക്കാർ ഇതുവരെ തീരുമാനം എടുക്കാത്തത് അനീതിയാണെന്നും വ്യാപാരികൾ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് ഒക്ടോബര്‍ ഏഴിന് നിയമസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. ഉദ്യോഗസ്ഥരും മന്ത്രിയും തമ്മിൽ ശീത സമരം ആണെന്നും വ്യാപാരികൾ കുറ്റപ്പെടുത്തി.

ഉദ്യോഗസ്ഥരും മന്ത്രിയും തമ്മിൽ ശീതസമരം ആണെന്നും വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. നേരത്തെ രണ്ടുദിവസം കടകളടച്ച് വ്യാപരികൾ സമരം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശമ്പളപരിഷ്കരണം വേഗത്തിൽ ആക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയത്. മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ മൗനം തുടരുന്നതോടെയാണ് സമരത്തിലേക്ക് പോകുമെന്ന് വ്യാപാരികൾ മുന്നറിയിപ്പ് നൽകിയത്.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News